Loading ...

Home USA

എച്ച്‌1 ബി വിസ; കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രം‌പ് ഭരണകൂടം

വാഷിംഗ്ടണ്‍: കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ തൊഴില്‍ നഷ്ടങ്ങള്‍ നികത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കുന്ന വിസകള്‍ കുത്തനെ പരിമിതപ്പെടുത്താനുള്ള പദ്ധതി ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.എച്ച്‌ 1 ബി വിസ പ്രോഗ്രാം നിയന്ത്രിക്കുന്നതിനായി ആര്‍ക്കാണ് വിസ നേടാനാകുക, അവര്‍ക്ക് എത്ര തുക അപേക്ഷാ ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരും എന്നതിനെക്കുറിച്ചുള്ള പുതിയ നിയമങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പും (Department of Homeland Security) തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

എച്ച്‌ 1 ബി വിസ അപേക്ഷകര്‍ക്കായി നീക്കിവെച്ചിരിക്കുന്ന സ്പെഷ്യാലിറ്റി തൊഴിലുകളുടെ എണ്ണവും, തൊഴിലുടമകള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന ശമ്ബള നിരക്കും മറ്റും ഉള്‍പ്പെടുന്ന പുതിയ നിയമങ്ങള്‍ പ്രകാരം മൂന്നിലൊന്ന് അപേക്ഷകരെ നിരസിക്കാന്‍ സാധ്യതയുണ്ടെന്ന് ഡിഎച്ച്‌എസ് കണക്കാക്കുന്നുവെന്ന് ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെന്‍ കുക്കിനെല്ലി പറഞ്ഞു.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജൂലൈയില്‍ എച്ച്‌ -1 ബി പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നിരവധി തൊഴില്‍ദാതാക്കള്‍ എച്ച്‌1 ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്തതാണ് ഈ കടുത്ത തീരുമാനമെടുക്കാന്‍ കാരണമെന്ന് കുക്കിനെല്ലിയും ലേബര്‍ ഡെപ്യൂട്ടി സെക്രട്ടറി പാട്രിക് പിസെല്ലയും പറഞ്ഞു. വിദേശത്ത് നിന്ന് കുറഞ്ഞ ശമ്പളത്തില്‍ ജോലിക്കാരെ കൊണ്ടുവന്ന് കമ്പനികളില്‍ നിയമിക്കുന്നതുമൂലം അമേരിക്കയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും അവര്‍ പറഞ്ഞു. ചില അവസരങ്ങളില്‍ യുഎസ് വേതനം നിശ്ചലമാകാനും ഇത് കാരണമായി.ടെക് മേഖല കുതിച്ചുയരാന്‍ തുടങ്ങിയതോടെ യോഗ്യതയുള്ള തൊഴിലാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാല്‍ പ്രത്യേക ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കമ്ബനികളെ സഹായിക്കുന്നതിനാണ് പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്‌ഡബ്ല്യു ബുഷിന്റെ കീഴില്‍ എച്ച്‌ -1 ബി പ്രോഗ്രാം ആരംഭിച്ചത്.

നിര്‍ണായക സ്ഥാനങ്ങള്‍ നിറയ്ക്കാന്‍ തങ്ങള്‍ക്ക് ഇപ്പോഴും എച്ച്‌1 ബി വിസാ പ്രോഗ്രാം ആവശ്യമാണെന്ന് പല കമ്ബനികളും നിര്‍ബന്ധിക്കുന്നുണ്ട്. കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ തുടങ്ങിയ ജോലികള്‍ക്കായി യുഎസ് പ്രതിവര്‍ഷം 85,000 എച്ച്‌ -1 ബി വിസ വരെ നല്‍കുന്നുണ്ട്.à´…à´µ സാധാരണയായി മൂന്നു വര്‍ഷത്തെ പ്രാരംഭ കാലയളവിലാണ് നല്‍കുന്നത്. à´…à´µ പുതുക്കാനും കഴിയും. യുഎസിലെ 500,000 എച്ച്‌ -1 ബി വിസ കൈവശമുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ്.പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുൻപ്  പൊതു അഭിപ്രായങ്ങള്‍ക്കായി à´ˆ ആഴ്ച ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.




Related News