Loading ...

Home Kerala

ജസ്റ്റീസ് കെ.കെ. ഉഷ അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റീസായിരുന്ന കെ.കെ. ഉഷ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ 9.30ന് എറണാകുളം കോമ്ബാറയിലെ വസതിയായ ജ്യോതിഷ്ഭവനില്‍ എത്തിക്കും. സംസ്‌കാരം ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തില്‍. ഹൈക്കോടതി റിട്ട. ജഡ്ജി കെ. സുകുമാരനാണു ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്ബതികളാണിവര്‍. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി). മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ). തൃശൂരില്‍ 1939 ജൂലൈ മൂന്നിനായിരുന്നു ജനനം.

അഭിഭാഷകയായി സര്‍വീസ് ആരംഭിച്ചശേഷം ജഡ്ജി ആവുകയും പിന്നീട് ചീഫ് ജസ്റ്റീസ് ആവുകയും ചെയ്ത ആദ്യ മലയാളി വനിതയാണു കെ.കെ. ഉഷ. സുജാതമനോഹറിനുശേഷമുള്ള ഹൈക്കോടതിയുടെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റീസും ഉഷ ആണ്. 1961ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച കെ.കെ. ഉഷ 1979ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതല്‍ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. കുറച്ചുകാലം ആക്ടിംഗ് ചീഫ് ജസ്റ്റീസായി പ്രവര്‍ത്തിച്ച അവര്‍ 2000 നവംബറില്‍ ചീഫ് ജസ്റ്റീസായി. 2001 വരെ ആ പദവിയില്‍ തുടര്‍ന്നു.

കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975ല്‍ ജര്‍മനിയില്‍ നടന്ന രാജ്യാന്തര സ്ത്രീ അഭിഭാഷകരുടെ സമ്മേളനത്തില്‍ ഉള്‍പ്പെടെ നിരവധി രാജ്യാന്തര കണ്‍വന്‍ഷനുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. 'സ്ത്രീകള്‍ക്കുനേരെയുള്ള എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കല്‍'എന്ന വിഷയത്തില്‍ യുഎന്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനിലും പങ്കെടുത്തു. യൂണിവേഴ്‌സിറ്റി വുമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു.

2001 ജൂലൈ മൂന്നിനു ചീഫ് ജസ്റ്റീസ് പദവിയില്‍നിന്നു വിരമിച്ച കെ.കെ. ഉഷ, 2001 മുതല്‍ 2004 വരെ ഡല്‍ഹിയില്‍ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് ഗോള്‍ഡ് (കണ്‍ട്രോള്‍) അപ്പലേറ്റ് ട്രൈബ്യൂണല്‍ (സിഇജിഎടി) ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചു. ഒഡീഷയിലെയും മണിപ്പൂരിലെയും മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച്‌ അന്വേഷിച്ച ഇന്ത്യന്‍ പീപ്പിള്‍സ് ട്രൈബ്യൂണലിന്‍റെ (ഐപിടി) ഭാഗമായിരുന്നു.
ആലുവയിലെ ശ്രീനാരായണ ഗിരി എന്നറിയപ്പെടുന്ന ശ്രീനാരായണ സേവിക സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും നേതൃസ്ഥാനം വഹിച്ചു.

Related News