Loading ...

Home Business

കാര്‍ഷിക മേഖല ആശങ്കയില്‍

പച്ചത്തേയിലവില വീണ്ടും ഉയര്‍ത്താന്‍ ടീ ബോര്‍ഡ് കാണിച്ച താത്പര്യം ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസം പകരും. നടപ്പുവര്‍ഷം തേയില ഉത്പാദനത്തില്‍ വന്‍ ഇടിവ്. കുരുമുളകുവില വീണ്ടും ഇടിഞ്ഞു, കാര്‍ഷിക മേഖല ആശങ്കയില്‍. നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. റബര്‍ മാര്‍ക്കറ്റും തളര്‍ച്ചയില്‍. സ്വര്‍ണവില ഉയര്‍ന്നു.

തേയില

രാജ്യത്ത് തേയില ഉത്പാദനത്തില്‍ വന്‍ ഇടിവ് സംഭവിക്കുന്നതിനാല്‍ ദക്ഷിണേന്ത്യന്‍ കര്‍ഷകരെ ആകര്‍ഷിക്കാന്‍ പച്ചത്തേയിലവില വീണ്ടും ഉയര്‍ത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോയ്ക്ക് 30 രൂപ നീലഗിരിയിലെ തേയിലക്കര്‍ഷകര്‍ക്ക് ഈ മാസം ലഭ്യമാവും. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നിരക്ക് 13 രൂപ മാത്രമായിരുന്നു. നാല് മുതല്‍ അഞ്ച് കിലോ പച്ചത്തേയിലയില്‍നിന്നാണ് ഒരു കിലോ ചായപ്പൊടി ഉത്പാദിപ്പിക്കുന്നത്.

പ്രതികൂല കാലാവസ്ഥ മൂലം വടക്കെ ഇന്ത്യയില്‍ തേയില ഉത്പാദനം കുറഞ്ഞു. നടപ്പുവര്‍ഷം ആദ്യ എട്ട് മാസങ്ങളില്‍ ഉത്പാദനം 669 ദശലക്ഷം കിലോഗ്രാമില്‍ ഒതുങ്ങി, 2019ല്‍ ഇത് 821.42 ദശലക്ഷം കിലോഗ്രാം ആയിരുന്നു.

കൊച്ചി ലേലത്തില്‍ ലീഫ്, ഡസ്റ്റ് ഇനങ്ങളുടെ വിലകള്‍ കുറഞ്ഞു. ലീഫ് ലേലത്തില്‍ ഓര്‍ത്തഡോക്സ് ഇനങ്ങള്‍ക്ക് കിലോ അഞ്ച് രൂപ വരെ കുറഞ്ഞപ്പോള്‍ സിടിസിക്ക് കിലോയ്ക്ക് അഞ്ച് മുതല്‍ പതിനാല് രൂപവരെ ഇടിഞ്ഞു. ഡസ്റ്റ് വിഭാഗത്തില്‍ ഓര്‍ത്തഡോക്സിന് നാല് രൂപയും സിടിസിക്ക് ആറ് മുതല്‍ പന്ത്രണ്ട് രൂപവരെയും കുറഞ്ഞു.

കുരുമുളക്

കുരുമുളകിന് ആഭ്യന്തര ആവശ്യക്കാര്‍ പൊടുന്നനെ ചുരുങ്ങിയതു വിലയെ ബാധിച്ചു. ഉത്സവ ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണത്തിനിടെയാണ് വിദേശമുളക് ഉത്തരേന്ത്യയില്‍ എത്തിയ വിവരം വാങ്ങലുകാര്‍ അറിഞ്ഞത്. കേരളത്തിലെ വിലയെക്കാള്‍ കുറച്ചാണ് ഇറക്കുമതി കുരുമുളക് അവിടെ വില്‍പ്പനയ്ക്ക് ഇറക്കിയത്. അവിടെ നിന്നാവുമ്ബോള്‍ ലോറി വാടക ഇനത്തില്‍ മാത്രം വന്‍ ലാഭം. അതേസമയം നവരാത്രി ഡിമാന്‍ഡ് മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ സ്റ്റോക്കിസ്റ്റുകള്‍ ഉയര്‍ന്ന അളവില്‍ മുളക് ശേഖരിച്ചു. പിന്നിട്ടവാരം ക്വിന്‍റലിന് 600 രൂപ ഇടിഞ്ഞത് സ്റ്റോക്കിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടിയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക്‌വില ടണ്ണിന് 5000 ഡോളര്‍.

ഏലം

ലേല കേന്ദ്രങ്ങളിലെത്തുന്ന ഏലക്കയില്‍ ഭൂരിഭാഗവും വിറ്റഴിയുന്നുണ്ടെങ്കിലും വാങ്ങലുകാര്‍ നിരക്ക് ഉയര്‍ത്തുന്നില്ല. പോയവാരം നടന്ന ഏഴ് ലേലങ്ങളിലും വില്‍പ്പനയ്ക്കുവന്ന ചരക്ക് വാങ്ങലുകാര്‍ കൊത്തിപ്പെറുക്കി. എന്നിട്ടും മികച്ചയിനങ്ങളുടെ വില കിലോയ്ക്ക് 1719-1888 രൂപ റേഞ്ചില്‍ ഒതുങ്ങി.

നാളികേരം

നവരാത്രി-ദീപാവലി വേളയിലെ വില്‍പ്പന മുന്നില്‍ക്കണ്ട് മില്ലുകാര്‍ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് സജ്ജമാക്കി. എന്നാല്‍ പിന്നിട്ടവാരം നാളികേരോത്പന്നങ്ങളുടെ വില സ്റ്റെഡിയായി നീങ്ങിയതു വ്യവസായികളെ അസ്വസ്ഥരാക്കി. അടുത്ത വാരം എണ്ണവിപണി ചൂടുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ചെറുകിട മില്ലുകാര്‍. കൊച്ചിയില്‍ തുടര്‍ച്ചയായ രണ്ടാം വാരവും വെളിച്ചെണ്ണ 16,900 രൂപയിലും കൊപ്ര 11,345 രൂപയിലും നിലകൊണ്ടു. അതേസമയം കാങ്കയത്ത് എണ്ണ 17,000 രൂപയില്‍നിന്ന് 16,850 രൂപയായി.

റബര്‍

റബര്‍ വിലയിലും മാറ്റമില്ല. ഷീറ്റ് വരവു ചുരുങ്ങിയിട്ടും വില ഉയര്‍ത്താന്‍ ടയര്‍ നിര്‍മാതാക്കളും ചെറുകിട വ്യവസായികളും താത്പര്യം കാണിച്ചില്ല. കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ 13,300 ലും അഞ്ചാം ഗ്രേഡ് 12,000-12,900 രൂപയിലും സ്റ്റെഡിയാണ്. ലാറ്റക്സ് വില 7600 രൂപ.

Related News