Loading ...

Home National

ബദല്‍ കാര്‍ഷിക ബില്ലുമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ  കര്‍ഷക ബില്ലിനെതിരെ ബദലിന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച്‌ ബദല്‍ ബില്‍ പാസാക്കാനാണ് ഒരുക്കം. തയാറാക്കിയ കരട് ബില്ല് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ക്ക് അയച്ചു.കേന്ദ്രം കൊണ്ടുവന്ന നിയമം നടപ്പാക്കുന്ന തീയതി സംസ്ഥാനം നിശ്ചയിക്കുന്നതാണ് ഒരു ബില്‍. കര്‍ഷകനും ഏതെങ്കിലും കമ്ബനിയുമായി കരാര്‍ കൃഷിയാകാമെങ്കിലും മിനിമം താങ്ങുവിലയില്‍ കുറഞ്ഞ് ഉല്‍പന്നം വാങ്ങാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് രണ്ടാമത്തെ ബില്‍.നിയമസഭ പാസാക്കുന്ന ബില്‍ നിയമമാകണമെങ്കില്‍ രാഷ്ട്രപതി അംഗീകരിക്കണം. നിലവിലെ സാഹചര്യത്തില്‍ സാധ്യതയില്ല. എന്നാല്‍, ബില്‍ മടക്കിയാല്‍ കാരണം കാണിക്കണം.രാജസ്ഥാന്‍, പഞ്ചാബ്, ഛത്തിസ്ഗഢ്, പുതുച്ചേരി       എന്നിവിടങ്ങളില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്.സഖ്യകക്ഷികളോടൊപ്പം അധികാരം പങ്കിടുന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ബദല്‍ ബില്‍ പാസാക്കുന്നതില്‍ ധാരണയാകാനുണ്ട്. കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ കോണ്‍ഗ്രസിതര, ബി.ജെ.പിയിതര സംസ്ഥാനങ്ങളുടെ അടുത്ത നടപടിയും രൂപപ്പെടാനുണ്ട്.

Related News