Loading ...

Home Business

റബര്‍ ഉല്‍പാദനവും ഉപഭോഗവും കുറയുന്നു; കാര്‍ഷികമേഖലയില്‍ ഗുരുതര പ്രതിസന്ധി

കോട്ടയം: രാജ്യത്തെ റബര്‍ ഉല്‍പാദനം 26.8 ശതമാനവും ഉപഭോഗം 39 ശതമാനവും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയും കനത്ത മഴയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വരും മാസങ്ങളില്‍ സ്ഥിതി ഇതിനെക്കാള്‍    ദയനീയമായിരിക്കുമെന്നതിനാല്‍ കര്‍ഷകര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ആഗോള വ്യവസായിക മാന്ദ്യം ഏറ്റവുമധികം ബാധിക്കുന്ന നാണ്യവിളയും റബറാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഉല്‍പാദനത്തില്‍ 26.8 ശതമാനം കുറഞ്ഞപ്പോള്‍ ഉപഭോഗത്തില്‍ 39 ശതമാനവും കുറഞ്ഞു. റബറധിഷ്ഠിത വ്യവസായങ്ങളിലും ഇതിന്റെ  പ്രതിഫലനം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റബര്‍വില അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിട്ടും അതിന് ആനുപാതികമായി ഇവിടെ വില ഉയര്‍ന്നില്ല. വില ഇടിക്കാന്‍ വ്യവസായലോബി നടത്തിയ നീക്കങ്ങളും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. റബര്‍ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞു. ഇത് 31 ശതമാനം വരും. മഴ രൂക്ഷമായ സാഹചര്യത്തില്‍ ഉല്‍പാദനം മുന്‍വര്‍ഷത്തെക്കാള്‍ 35 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. വില ഇടിക്കാന്‍ ടയര്‍ ലോബി നടത്തുന്ന നീക്കങ്ങളും സജീവമാണ്. അതിനാല്‍ ആഭ്യന്തരവിലയില്‍ വര്‍ധന പ്രതീക്ഷിക്കേണ്ടതില്ല. നിലവില്‍ ആഭ്യന്തരവില ആര്‍.എസ്.എസ് നാലിന് 134 രൂപയും രാജ്യാന്തര വില 146 രൂപയുമാണ്. കയറ്റുമതിയിലും കാര്യമായ പുരോഗതിയില്ല. 1300 ടണ്ണാണ് ഉയര്‍ന്ന കയറ്റുമതി കണക്ക്.

ഡിസംബര്‍ വരെ മഴ തുടരുമെന്നതിനാല്‍ വരും മാസങ്ങളിലും ഉല്‍പാദനം മെച്ചപ്പെടാനിടയില്ല. ഒക്ടോബറിലും നവംബറിലും കോവിഡ് വ്യാപനം കേരളത്തിലുള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന തോതിലെത്തുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ  റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം കുറയുന്നില്ലെങ്കില്‍ സ്ഥിതി രൂക്ഷമായി തുടരും. ടയര്‍ ഉല്‍പാദനത്തില്‍ നിലവില്‍ 30 ശതമാനം വരെ കുറവുണ്ടായതായി വ്യവസായികള്‍ പറയുന്നു. ഇപ്പോള്‍ കാറുകളുടെയും ബൈക്കുകളുടെയും ടയറുകളാണ് കാര്യമായി ഉല്‍പാദിപ്പിക്കുന്നത്.

ശരാശരി ആറുകിലോയില്‍ താഴെയാണ് ഇത്തരം ചെറിയ ടയറുകളില്‍ സ്വാഭാവിക റബറിന്റെ  ചേരുവ. ലാറ്റക്സ് ഉല്‍പാദനവും കാര്യമായി നടക്കുന്നില്ല. ഇതെല്ലാം ചെറുകിട കര്‍ഷകരെയാണ് കടുത്ത പ്രതിസന്ധിയിലാക്കുക. കേരളത്തില്‍ മാത്രം 12 ലക്ഷത്തോളം ചെറുകിട കര്‍ഷകരാണുള്ളത്. പ്രതിസന്ധി പരിഹരിക്കാന്‍ റബര്‍ ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയും.

Related News