Loading ...

Home Kerala

കേരളത്തില്‍ പുതിയ റെക്കോഡിട്ട് മണ്‍സൂണ്‍ പിന്‍വാങ്ങി

തിരുവനന്തപുരം: രാജ്യത്ത് കാലവര്‍ഷം ഔദ്യോഗികമായി അവസാനിച്ചു. സംസ്ഥാനത്തും രാജ്യത്ത് ആകെയും പ്രതീക്ഷിച്ചതിനെക്കാള്‍ അധികമഴയാണ് ഇത്തവണ ലഭിച്ചത്. കേരളത്തില്‍ 9 ശതമാനം അധികമഴയ്ക്കൊപ്പം, സെപ്റ്റംബര്‍ മഴയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുമാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്.

ജൂണ്‍ 1 ന് തന്നെ സംസ്ഥാനത്ത് കാലവര്‍ഷം എത്തി. 122 ദിവസം നീണ്ടു നിന്ന കാലവര്‍ഷം ഔദ്യോഗികമായി അവസാനിച്ചപ്പോള്‍ കേരളത്തില്‍ ഇത്തവണ ലഭിച്ചത് 2227.9 മില്ലിമീറ്റര്‍ മഴയാണ്. കാലയളവില്‍ ശരാശരി ലഭിക്കേണ്ടത് 2049.2 മില്ലിമീറ്റര്‍ മഴയും. 9 ശതമാനം മഴയാണ് ഇത്തവണ കൂടിയത്. ജൂണില്‍ മഴ 17 ശതമാനം കുറവാണ് ലഭിച്ചത്. എന്നാല്‍ ജൂലൈ മാസത്തില്‍ സാഹചര്യം മാറി. 23 ശതമാനം അധികമഴ ജൂലൈയില്‍ ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോലെ ഇത്തവണയും ഓഗസ്റ്റില്‍ കാലവര്‍ഷ കനത്തതോടെ സംസ്ഥാനത്ത് ദുരിതം വിതച്ചു. ഓഗസ്റ്റ് 7-10 വരെ പെയ്ത അതിശക്തമായ മഴ സംസ്ഥാനത്ത് ലഭിച്ചു. ഓഗസ്റ്റ് അവസാനിച്ചത് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴ പെയ്ത നാലാമത്തെ ഓഗസ്റ്റ് എന്ന റെക്കോര്‍ഡുമായിട്ടായിരുന്നു. ലഭിക്കേണ്ട മഴയുടെ 35 % കൂടുതല്‍ ഓഗസ്റ്റില്‍ ലഭിച്ചു.

സെപ്റ്റംബറിലെ അപ്രതീക്ഷിതമായിരുന്നു. പ്രതീക്ഷിച്ചതിലും 132 ശതമാനം അധികമഴയാണ് സെപ്ടംബറില്‍ ലഭിച്ചത്. കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസത്തേക്കാള്‍ സംസ്ഥാനത്ത് സെപ്റ്റംബര്‍ കൂടുതല്‍ മഴ ലഭിച്ചു.കാസറഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 3606 മില്ലീമീറ്റര്‍. കോഴിക്കോട് 3440 മില്ലീമീറ്റര്‍ മഴയും ലഭിച്ചു. ശരാശരി ലഭിക്കുമെന്ന് പ്രതീക്ഷിച്ചതിനെക്കാള്‍ 33 ശതമനം അധിക മഴ തിരുവനന്തപുരത്ത് ലഭിച്ചു. പക്ഷേ കണക്കില്‍ അളവില്‍ 1154 മില്ലീമീറ്റര്‍ മഴ ലഭിച്ച തിരുവനന്തപുരം തന്നെയാണ് ഏറ്റവും പിറകില്‍.



Related News