Loading ...

Home International

അര്‍മേനിയ-അസര്‍ബൈജാന്‍ പോരാട്ടം തുടരുന്നു; വെടിനിര്‍ത്തല്‍ ശ്രമവുമായി റഷ്യയും ഫ്രാന്‍സും

മോസ്കോ: നാഗോര്‍ണോ- കരാബാക് പ്രദേശത്തെച്ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഊര്‍ജിതശ്രമവുമായി റഷ്യയും ഫ്രാന്‍സും. ഇന്നലെ ടെലിഫോണില്‍ ചര്‍ച്ച നടത്തിയ റഷ്യന്‍ പ്രസിഡന്‍റ് പുടിനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. അര്‍മേനിയയുടെയും അസര്‍ബൈജാന്‍റെയും വിദേശമന്ത്രിമാരുടെ ചര്‍ച്ചയ്ക്ക് ആതിഥ്യം വഹിക്കാന്‍ തയാറാണെന്നു റഷ്യ അറിയിച്ചു. ഞായറാഴ്ച ആരംഭിച്ച പോരാട്ടത്തിന്‍റെ തീവ്രത ഇതുവരെ കുറഞ്ഞിട്ടില്ല. ഇരുപക്ഷത്തും സിവിലിയന്മാരും പട്ടാളക്കാരും അടക്കം ധാരാളം പേര്‍ മരണപ്പെട്ടെങ്കിലും വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. ഇന്നലെയും അതിശക്തമായ ഷെല്ലിംഗ് നടന്നു.

ഇതിനിടെ, സിറിയയില്‍നിന്നുള്ള കൂലിപ്പട്ടാളക്കാര്‍ യുദ്ധമേഖലയിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുണ്ട്. 900 സിറിയന്‍ പോരാളികളെ തുര്‍ക്കി റിക്രൂട്ട് ചെയ്ത് അസര്‍ബൈജാനില്‍ എത്തിച്ചതായാണു റിപ്പോര്‍ട്ട്. തുര്‍ക്കി ഇക്കാര്യം നിഷേധിച്ചു. സിറിയയിലെ അര്‍മേനിയന്‍ വംശജര്‍ പോരാട്ടത്തിനായി അര്‍മേനിയയിലേക്കു വന്നതായും റിപ്പോര്‍ട്ടുണ്ട്.

തുര്‍ക്കിയുടെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനങ്ങള്‍ അസര്‍ബൈജാനും ഉപയോഗിച്ചെന്നും അതിലൊന്നിനെ റഷ്യന്‍ നിര്‍മിത എസ്‌യു-25 യുദ്ധവിമാനം ഉപയോഗിച്ചു വെടിവച്ചിട്ടെന്നും അര്‍മേനിയ അവകാശപ്പെട്ടു. തുര്‍ക്കിയും അസര്‍ബൈജാനും ഇക്കാര്യം നിഷേധിച്ചു.
അസര്‍ബൈജാന്‍റെ ഉള്ളില്‍ വിഘടപ്രവിശ്യയായി സ്ഥിതി ചെയ്യുന്ന നാഗാര്‍ണോ-കരാബാക്കില്‍ അര്‍മേനിയന്‍ ക്രൈസ്തവര്‍ക്കാണു ഭൂരിപക്ഷം. അര്‍മേനിയന്‍ പട്ടാളത്തിന്‍റെ പിന്തുണ ഇവര്‍ക്കുണ്ട്.

Related News