Loading ...

Home National

പ്രതിഷേധം ആളിപടരുന്നു; ഹഥ്രസ് ജില്ലയില്‍ നിരോധനാജ്ഞ

ലഖ്നോ: ഹഥ്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹഥ്രസ് ജില്ല ഭരണകൂടമാണ് 144 പ്രഖ്യാപിച്ചത്.നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ല അതിര്‍ത്തികള്‍ അടച്ചു. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.

അന്വേഷണ സംഘം ബുധനാഴ്ച പെണ്‍കുട്ടിയുടെ  വീട് സന്ദര്‍ശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആക്രമണത്തിന് ഇരയായ സ്ഥലവും പരിശോധിച്ചു. അന്വേഷണസംഘം തുടര്‍ അന്വേഷണത്തിനായി പ്രദേശത്ത് ക്യാമ്പ് ചെയ്യുമെന്നും എസ്.പി വിക്രാന്ത് വിര്‍ അറിയിച്ചു.അലിഗഡ് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ച്‌ സൂചിപ്പിച്ചിട്ടുണ്ടെന്നും കൂട്ടബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്നും എസ്.പി ആവര്‍ത്തിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂട്ടബലാത്സംഗം നടന്നിട്ടുണ്ടോയെന്ന്      സ്ഥിരീകരിക്കാനാകൂ എന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

Related News