Loading ...

Home International

ദരിദ്രരാജ്യങ്ങളില്‍ കോവിഡ് പരിശോധന വേഗത്തിലാക്കല്‍; സഹായവുമായി ഡബ്ല്യു.എച്ച്‌.ഒ

ജനീവ: ദരിദ്രവും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളില്‍ കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന് സഹായവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ). ഡബ്ല്യു.എച്ച്‌.ഒ വിവിധ പങ്കാളികളുമായി ചേര്‍ന്ന് 12 ദശലക്ഷം ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകളാണ് വിതരണം ചെയ്യുക. ഒരു ടെസ്റ്റിങ് കിറ്റിന് അഞ്ച് ഡോളറാണ് ചെലവ്. പ്രാഥമിക ഘട്ടത്തില്‍ 600 ദശലക്ഷം ഡോളര്‍ ചെലവാക്കിയാണ് ടെസ്റ്റിങ് കിറ്റുകള്‍ നല്‍കുന്നത്. അതേസമയം, പൂര്‍ണമായും സൗജന്യമായിരിക്കുമോയെന്ന് വ്യക്തമല്ല. വികസിത രാജ്യങ്ങളുടേതിന് തുല്യമായ രീതിയില്‍ വികസ്വര രാജ്യങ്ങളില്‍ ടെസ്റ്റുകള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഒക്ടോബര്‍ ആദ്യത്തോടെ പദ്ധതിക്ക് തുടക്കമാകും. ആന്‍റിജന്‍ പരിശോധനക്ക് പി.സി.ആര്‍ ടെസ്റ്റുകളുടെയത്ര കൃത്യതയില്ല.ചെലവുകുറഞ്ഞതും വേഗത്തില്‍ ഫലം ലഭിക്കുന്നതും കുറഞ്ഞ ഉപകരണങ്ങള്‍ ആവശ്യമായതുമായ ആന്‍റിജന്‍ ടെസ്റ്റ് ലഭ്യമാക്കുന്നത് കോവിഡിനെതിരായ േപാരാട്ടത്തില്‍ നല്ല വാര്‍ത്തയാണെന്ന് ഡബ്ല്യൂ.എച്ച്‌.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്റോസ് അദാനോം പറഞ്ഞു. ഇതിലൂടെ ടെസ്റ്റ് വ്യാപകമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ആഫ്രിക്കയിലെ 20 രാജ്യങ്ങളിലാണ് ടെസ്റ്റ് നടത്തുക. സമ്ബന്ന രാഷ്ട്രങ്ങള്‍ ലക്ഷത്തില്‍ 292 പേരില്‍ ടെസ്റ്റ് നടത്തുേമ്ബാള്‍ ദരിദ്രരാജ്യങ്ങളില്‍ ഇത് 14 മാത്രമാണ്. 12 ദശലക്ഷം ടെസ്റ്റുകള്‍ നടക്കുന്നതോടെ ഇൗ അന്തരം കുറക്കുകയാണ് ലക്ഷ്യം.

Related News