Loading ...

Home Europe

കുടിയേറ്റ നിയന്ത്രണ നിർദ്ദേശം ഹിതപരിശോധനയില്‍ സ്വിസ് വോട്ടര്‍മാര്‍ തള്ളി

ബേണ്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്ന നിര്‍ദേശം സ്വിറ്റ്സര്‍ലന്‍ഡിലെ വോട്ടര്‍മാര്‍ ഹിതപരിശോധനയില്‍ തള്ളി.62 ശതമാനം വോട്ടര്‍മാരും വലതുപക്ഷ പാര്‍ട്ടികളുടെ നിര്‍ദേശത്തെ നിരാകരിച്ചു എന്നാണ് പ്രാഥമിക കണക്ക്. 38 ശമതാനം പേര്‍ മാത്രമാണ് നിര്‍ദേശത്തെ അനുകൂലിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലെങ്കിലും സ്വിറ്റ്സര്‍ലന്‍ഡില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് അംഗ രാജ്യങ്ങളിലെന്ന പോലെ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. ഇതിനു പരിധി നിശ്ചയിക്കുക എന്നതായിരുന്നു ഹിത പരിശോധനയില്‍ ഉള്‍പ്പെടുത്തിയ അഞ്ച് വിഷയങ്ങളില്‍ ഏറ്റവും പ്രധാനം. 2014ല്‍ സമാന നിര്‍ദേശം പാസായത് സ്വിറ്റ്സര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നായപ്പോള്‍ ലഘൂകരിച്ചാണ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നത്. ഇതു കര്‍ക്കശമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വലതുപക്ഷ പാര്‍ട്ടികള്‍ വീണ്ടും ഇതിനായി കാന്പയിന്‍ നടത്തിയത്. ഞായറാഴ്ച നടന്ന ഹിത പരിശോധനയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ജനത വിധിയെഴുത്തിയത് അഞ്ച് സുപ്രധാന വിഷയങ്ങളിലായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റത്തിനു പരിധി നിശ്ചയിക്കുക എന്നതാണ് ഇക്കൂട്ടത്തില്‍ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയം. തീവ്ര വലതുപക്ഷ പാര്‍ട്ടികളാണ് ഈ നിര്‍ദേശത്തിനായി രംഗത്തുള്ളത്.രാജ്യത്തിനു വേണ്ടി പുതിയ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ചുള്ളതാണ് മറ്റൊരു വിഷയം. രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ സാധാരണഗതയില്‍ ഹിതപരിശോധനയ്ക്കു വിടാറുള്ളതല്ല.ഈ വിഷയത്തില്‍ ജനത അനുകൂലമായി വോട്ട് ചെയ്തു.കുട്ടി ജനിക്കുന്പോള്‍ അച്ഛന് അവധി ലഭിക്കുന്ന പാറ്റേണിറ്റി ലീവ് രാജ്യത്ത് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു അടുത്ത വിഷയം. നിലവില്‍ ഒരു ദിവസം മാത്രമാണ് അച്ഛന്‍മാര്‍ക്ക് അവധി ലഭിക്കുന്നത്. ഇതിനായി 60.32 ശതമാനം അനുകൂലമി വോട്ട് ചെയ്തു.

സ്വിസ് സര്‍ക്കാര്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ ചൈല്‍ഡ് ടാക്സ് ഡിഡക്ഷന്‍ പിന്‍വലിക്കുന്നതിന് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ മുന്നോട്ടു വച്ചതാണ് മറ്റൊരു വിഷയം. പ്രതികൂലമായ 60.32 ശതമാനം വോട്ടോടെ ഇത് പരാജയപ്പെടുകയായിരുന്നു.കഴിഞ്ഞ വര്‍ഷം സ്വിസ് പാര്‍ലമെന്‍റ് ചില മൃഗങ്ങളെ വേട്ടയാടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞിരുന്നു. ഇതു പുനസ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് അഞ്ചാമത്തെ വിഷയം 51.92 ശതമാനം വോട്ടോടെ തള്ളപ്പെട്ടു.

Related News