Loading ...

Home International

ഞങ്ങളുടെ ശബ്ദവും ലോകം കേള്‍ക്കണം;ദ്വീപ് രാഷ്ട്രങ്ങൾ

ജൊഹാനസ്ബര്‍ഗ്: വികസനത്തിന്റെ  പേരില്‍ സമ്പന്നരാഷ്ട്രങ്ങള്‍ ചെയ്യുന്നതിന്റെ  ദോഷഫലങ്ങള്‍ അനുഭവിക്കുന്നത് തങ്ങളാണെന്നും ലോകം ഇനിയും പ്രതികരിക്കാന്‍ മടിച്ചുനിന്നാല്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ചെറിയ ദ്വീപ് രാഷ്ട്രങ്ങളും ദരിദ്ര രാജ്യങ്ങളും. കോവിഡ്-19 നമ്മളെ കൊന്നില്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനം അത് ചെയ്തുകൊള്ളും.

ഐക്യരാഷ്ട്രസഭയുടെ 75ാം വാര്‍ഷിക പൊതുസഭയില്‍ സംസാരിക്കവെയാണ് ദ്വീപ് രാഷ്ട്ര തലവന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് നിയന്ത്രണത്തിലേക്ക് പൂര്‍ണ ശ്രദ്ധ പോയതോടെ കാലാവസ്ഥ പ്രതിസന്ധി എല്ലാവരും മറന്നതായും അവര്‍ കുറ്റപ്പെടുത്തി. ഇങ്ങനെ പോയാല്‍ 75 വര്‍ഷം കഴിഞ്ഞ് യു.എന്‍ പൊതുസഭയില്‍ പല രാജ്യങ്ങളും കാണില്ലെന്നും ചെറുദ്വീപ് രാഷ്ട്രങ്ങളുടെയും ദരിദ്ര രാജ്യങ്ങളുടെയും കൂട്ടായ്മ വ്യക്തമാക്കി.നാം ഭൂമിയിലേക്ക് തിരിഞ്ഞുനോക്കേണ്ട സമയമാണെന്ന് ഫീജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമറാമ പൊതുസഭയില്‍ പറഞ്ഞു. കോവിഡ് ലോക്ഡൗണില്‍ തെളിഞ്ഞ ആകാശം ദൃശ്യമായിരുന്നെങ്കില്‍ നിയന്ത്രണം നീക്കിയതോടെ പഴയ അവസ്ഥയിലേക്കു മാറിയതായി പലാവു പ്രസിഡന്‍റ് ടോമി à´‡. റെമനഗേശ്യു പറഞ്ഞു. കോവിഡ് അടിയന്തര പ്രതിസന്ധിയാണെങ്കില്‍ കാലാവസ്ഥ വ്യതിയാനം ലോകമാകെ ജീവിതത്തെ എന്നെന്നും ബാധിക്കുന്നതാണ് തുവാലു പ്രധാനമന്ത്രി കൗസി നടാനോ വ്യക്തമാക്കി.ആഗോളതാപനത്തിന് കാരണമാകുന്ന ഹരിത ഗൃഹവാതക പുറന്തള്ളല്‍ ഏറ്റവും കുറവ് ആഫ്രിക്കയില്‍ നിന്നാണെങ്കിലും വികസിത രാജ്യങ്ങളുടെ അത്യാഗ്രഹത്തിന്റെ  ദുരിതം ഏറ്റവും അനുഭവിക്കുന്നത് à´ˆ  വന്‍കരയാണെന്ന് നൈജര്‍ പ്രസിഡന്‍റ് ഇസുഫു മഹമ്മദു പറഞ്ഞു.

Related News