Loading ...

Home National

ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ച്‌ കര്‍ഷകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യം തിളക്കുന്നു. തിങ്കളാഴ്ച രാവിലെ കര്‍ഷകര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ചു. രാവിലെ 7.30ഓടെയാണ് ഇരുപതോളം കര്‍ഷകര്‍ പ്രതിഷേധവുമായെത്തി ട്രാക്ടര്‍ കത്തിച്ചത്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാണ്. പഞ്ചാബിലും ഹരിയാനയിലും അതിശക്തമായ സമരരംഗത്താണ് കര്‍ഷകര്‍. പഞ്ചാബില്‍ ബുധനാഴ്ച ആരംഭിച്ച റെയില്‍പാത ഉപരോധം തുടരുകയാണ്. പഞ്ചാബില്‍ 31 കര്‍ഷക സംഘടനകള്‍ അടങ്ങിയ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റെയില്‍പാത ഉപരോധം. സമരം ചൊവ്വാഴ്ച വരെ തുടരും. അമൃത്സര്‍ -ഡല്‍ഹി   റെയില്‍പാത സമരക്കാര്‍ ഞായറാഴ്ച ഉപരോധിച്ചു. സമൂഹ അടുക്കളയൊരുക്കിയും വീടുകളില്‍ പാകം ചെയ്ത ഭക്ഷണം കൊണ്ടുവന്നും റെയില്‍പാതകളില്‍ കുത്തിയിരിപ്പ് തുടരുകയാണ്. നിരവധി കര്‍ഷകര്‍ സമരത്തെ അനുകൂലിച്ച്‌  രംഗത്തെത്തി. ജനപ്രതിനിധികളുടെ കര്‍ഷകപ്രേമം ആത്മാര്‍ഥമാണെങ്കില്‍ 13 à´Žà´‚.പിമാരും രാജിവെച്ച്‌ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിങ് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് കര്‍ഷകര്‍ ആണയിട്ടു. ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല ഉപരോധത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ഒരു കാരണവശാലും ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. സംസ്ഥാനത്ത് പ്രധാന ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിച്ചു.        കര്‍ഷകര്‍ക്കൊപ്പം സ്ത്രീകളും വിദ്യാര്‍ഥികളും പ്രതിഷേധ രംഗത്തുണ്ട്. വ്യാപാരികളും കര്‍ഷകര്‍ക്ക്                  
പിന്തുണയേകുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് à´ˆ വഴിയുള്ള ട്രെയിന്‍ സര്‍വിസ്  നിര്‍ത്തിവെച്ചിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില പിന്‍വലിച്ച്‌ കര്‍ഷകരെ കോര്‍പറേറ്റുകളുടെ ദയ കാക്കുന്നവരാക്കി മാറ്റാനുള്ള ശ്രമമാണ് കര്‍ഷകവിരുദ്ധ ബില്ലിന്റെ  ലക്ഷ്യമെന്ന് കര്‍ഷകര്‍ ആരോപിച്ചു.ഹരിയാനയിലും                 പ്രതിഷേധം വിവിധ മേഖലയിലേക്ക് വ്യാപിച്ചു.



Related News