Loading ...

Home International

40 വര്‍ഷത്തിനു ശേഷം യു.എസ് അണ്ടര്‍ സെക്രട്ടറി തായ്വാനില്‍

ബെയ്ജിങ് / വാഷിങ്ടണ്‍: ചൈനയും അമേരിക്കയും തമ്മിലെ ബന്ധം കൂടുതല്‍ വഷളാകുന്നു. 40 വര്‍ഷത്തിനു ശേഷം യു.എസ് ഉന്നത ഉദ്യോഗസ്ഥന്‍ ആദ്യമായി തായ്വാന്‍ സന്ദര്‍ശനത്തിന് എത്തിയതാണ് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ വഷളാക്കുന്നത്. തായ്വാന്‍ സ്വയംഭരണ പ്രവിശ്യയാണെന്ന ചൈനയുടെ അവകാശ വാദത്തിനിടെയാണ് യു.എസ് ഇക്കണോമിക് അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി കേയ്ത് ക്രാച്ച്‌ തായ്വാനിലെത്തിയത്.

ശനിയാഴ്ച മുന്‍ പ്രസിഡന്‍റ് ലീ തെന്‍ഹൂയ്യുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും. യു.എസ് നടപടിയോടുള്ള പ്രതിഷേധമായി ചൈന തായ്വാന്‍ കടലിടുക്കില്‍ ദ്വിദിന സൈനികാഭ്യാസം ആരംഭിച്ചു. തായ്വാന്‍ വ്യോമമേഖലയിലൂടെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ പറക്കുകയും ചെയ്തു. അമേരിക്കന്‍ നടപടി തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള അനാവശ്യ ഇടപെടലാണെന്നും തുടര്‍ച്ചയായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് റീന്‍ ഗ്വോക്കിയാങ് പറഞ്ഞു. തീകൊണ്ട് കളിക്കുന്നവര്‍ സ്വയം കത്തിപ്പോകുമെന്നും അമേരിക്കയെയും തായ്വാനെയും ലക്ഷ്യമിട്ട് വക്താവ് വ്യക്തമാക്കി.അതേസമയം, ചൈനയും അമേരിക്കയും തമ്മിലെ ബന്ധം ഏറ്റവും വഷളായ സാഹചര്യം കണക്കിലെടുത്ത് അന്തര്‍ദേശീയ അംഗീകാരം നേടിയെടുക്കാനാണ് തായ്വാന്‍െറ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News