Loading ...

Home Europe

ടുണീഷ്യന്‍ അഭയാര്‍ഥി ഇറ്റാലിയന്‍ വൈദികനെ കുത്തിക്കൊന്നു

റോം: വടക്കേ ഇറ്റലിയിലെ കോമോ രൂപതാംഗമായ വൈദികനെ ഇന്നലെ രാവിലെ കോമോ പട്ടണമധ്യത്തിലെ സാന്‍ റോക്കോ സ്ക്വയറില്‍വച്ച്‌ ടുണീഷ്യയില്‍നിന്നുള്ള അഭയാര്‍ഥി കുത്തിക്കൊന്നു.

അഭയാര്‍ഥികള്‍ക്കുവേണ്ടി രൂപതയില്‍നിന്നു നിയോഗിക്കപ്പെട്ട ഫാ. റൊബേര്‍ത്തോ മാല്‍ഗെസീനി (51)യാണ് പ്രഭാതഭക്ഷണം വിളന്പുന്നതിനിടെ കഴുത്തില്‍ പിന്നില്‍നിന്നുള്ള കുത്തേറ്റു മരിച്ചത്. ഏതാനും വര്‍ഷങ്ങളായി ഇറ്റലിയില്‍ അനധികൃതമായി താമസിക്കുന്ന ടുണീഷ്യന്‍ അഭയാര്‍ഥി(53)യുടെ കുത്തേറ്റ് അപ്പോള്‍ത്തന്നെ വൈദികന്‍ മരിക്കുകയായിരുന്നു. 2015 മുതല്‍ നാടുവിടാന്‍ ഇയാള്‍ക്ക് പലതവണ അറിയിപ്പ് കൊടുത്തിരുന്നത്രേ.

വൈദികനെ മുന്‍പരിചയമുള്ള ആളാണ് അക്രമി. കോമോ രൂപത ബിഷപ് ഡോ. ഓസ്ക്കാര്‍ കന്തോനി ഫാ.റൊബേര്‍ത്തോയെ പരസ്നേഹത്തിന്‍റെ രക്തസാക്ഷി എന്നാണു വിശേഷിപ്പിച്ചത്. പാവപ്പെട്ടവരെ സഹായിക്കാന്‍ എപ്പോഴും മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം അവര്‍ക്കുവേണ്ടി ജീവന്‍ വെടിഞ്ഞതായി ബിഷപ് അനുസ്മരിച്ചു. ഇന്നലെ വൈകുന്നേരം കോമോ കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.

യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ പ്രവാഹം, സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഘര്‍ഷം എന്നിവയെപ്പറ്റിയുള്ള സംവാദം ഈ കൊലപാതകത്തോടെ പുതിയൊരു മാനം നേടിയിരിക്കുന്നതായി ഇറ്റാലിയന്‍ ദിനപത്രമായ ലാസ്റ്റാന്പാ പറഞ്ഞു. 1999 ജനുവരി 20ന് മൊറോക്കന്‍ സ്വദേശിയായ ഒരു അഭയാര്‍ഥി കോമോ രൂപത വൈദികനായ ഫാ.റെന്‍സോ സെറേത്ത(76)യെ കുത്തിക്കൊല്ലുകയുണ്ടായി. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഉത്സുകനായ വൈദികനായിരുന്നു അദ്ദേഹവും.

Related News