Loading ...

Home International

ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിത്തം: കിടപ്പാടം നഷ്ടപ്പെട്ട് 13,000 പേര്‍

 â€Œà´†à´¥â€‹à´¨àµâ€â€‹à´¸àµ: ചൊവ്വാഴ്ച രാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ ഗ്രീസിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ്  നശിച്ചു. ലെസ്ബോസ് ദ്വീപിലെ മോറിയ ക്യാമ്പിലുണ്ടായിരുന്ന 13000 പേര്‍ ഓടിരക്ഷപ്പെട്ടു. ആര്‍ക്കും കാര്യമായ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്നലെ രാവിലെയോടെ തീയണച്ചു.35 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച മുതല്‍ ക്യാന്പില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തീപിടിത്തത്തെതുടര്‍ന്ന്, അഭയാര്‍ഥികള്‍ ദ്വീപ് വിടുന്നതു വിലക്കി. നാലു മാസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. 2750 പേര്‍ക്കു മാത്രം താമസിക്കാന്‍ സൗകര്യമുള്ളിടത്ത് ഇത്രയും പേര്‍ തിങ്ങിഞെരുങ്ങി ജീവിക്കുന്നതു വലിയ ദുരന്തത്തിനിടായാക്കുമെന്ന മുന്നറിയിപ്പുകളുണ്ടായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേസമയം തീപിടിത്തമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.മനഃപൂര്‍വം ആരെങ്കിലും തീയിട്ടതാണോ എന്നത് അന്വേഷിക്കുമെന്ന് ഗ്രീക്ക് വൃത്തങ്ങള്‍ അറിയിച്ചു. തീയിട്ടത് പ്രദേശത്തെ ചില കുടിയേറ്റവിരുദ്ധ ഗ്രീക്കുകാരാണും അതല്ല കുടിയേറ്റക്കാര്‍ തന്നെയാണെന്നും ആരോപണമുണ്ട്. 70 രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ് ഇവിടെയുള്ളത്. ഭൂരിഭാഗവും അഫ്ഗാനികളാണ്.ആയിരങ്ങള്‍ക്കു വീണ്ടും താമസസൗകര്യം ഒരുക്കേണ്ടതു വലിയ വെല്ലുവിളിയാണ്. ഐക്യരാഷ്‌ട്രസഭയും യൂറോപ്യന്‍ യൂണിയനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്

Related News