Loading ...

Home International

ബലാറൂസ് പ്രതിപക്ഷ നേതാവ് കസ്റ്റഡിയില്‍

മിന്‍സ്ക്: പ്രസിഡന്‍റ് ലൂക്കാഷെങ്കോയ്ക്കെതിരേ ജനകീയ പ്രക്ഷോഭം കൊടുന്പിരികൊണ്ടിരിക്കുന്ന ബലാറൂസില്‍നിന്ന് അയല്‍രാജ്യമായ യുക്രെയ്നിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ച വനിതാ പ്രതിപക്ഷനേതാവ് മരിയാ കൊളെന്‍സിനികോവായെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച അപ്രത്യക്ഷയായ ഇവരും രണ്ട് അനുയായികളും ചൊവ്വാഴ്ച പുലര്‍ച്ചെ കാറില്‍ തെക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ യുക്രെയ്നിലേക്കു രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ ശ്രമിക്കുകയാണെന്ന് ബലാറൂസ് വൃത്തങ്ങള്‍ പറഞ്ഞു. സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ബലാറൂസിനെ 1994 മുതല്‍ ഭരിക്കുന്ന പ്രസിഡന്‍റ് ലൂക്കാഷെങ്കോ ഓഗസ്റ്റിലെ തെരഞ്ഞെടുപ്പില്‍ 80 ശതമാനം വോട്ടു നേടി വിജയിച്ചത് കൃത്രിമത്വം കാട്ടിയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

ലൂക്കാഷെങ്കോയെ നേിടാനായി രൂപവത്കരിച്ച വനിതാ ത്രിസഖ്യത്തില്‍ രാജ്യത്ത് അവശേഷിക്കുന്നത് മരിയ മാത്രമാണ്. തെരഞ്ഞെടുപ്പില്‍ ലൂക്കാഷെങ്കോയ്ക്കെതിരേ മത്സരിച്ച സ്വെറ്റ്‌ലാന ടികാനോവസ്കിയ ലിത്വാനിയയില്‍ രാഷ്‌ട്രീയാഭയം സ്വീകരിച്ചു. മറ്റൊരു നേതാവ് വോറോണിക്ക സെപ്കാലോ യുക്രെയ്നിലാണ്.

Related News