Loading ...

Home Kerala

ഇളവുകളിലെ ആശ്വാസത്തില്‍ വിനോദ സഞ്ചാര മേഖല

തൊടുപുഴ: കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇളവുകളുടെ ആശ്വാസത്തില്‍ ഉണര്‍ന്നുതുടങ്ങി. തേക്കടി, രാജമലയടക്കം തുറന്നതോടെ വരുംദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസംമേഖല. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ടൂറിസം മേഖലയയില്‍ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 19നാണ് മൂന്നാറിലെ രാജമലതുറന്നത്. വെള്ളിയാഴ്ച വരെ 1454 പേര്‍ സന്ദര്‍ശിച്ചു. എല്ലാവരും തദ്ദേശീയരായ സഞ്ചാരികളാണ്. പെരിയാര്‍ കടുവ സങ്കേതം ശനിയാഴ്ചയാണ് തുറന്നത്. തേക്കടിയിലെ ബോട്ടിങ്ങാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയത്. ഘട്ടംഘട്ടമായി മറ്റിടങ്ങളിലും സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് ശ്രമം. സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക തുടങ്ങിയ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് രാജമലയിലും തേക്കടിയിലും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ചുരുക്കം ചില ഹോട്ടലുകള്‍ മാത്രമാണ് ഇരു മേഖലകളിലും പ്രവര്‍ത്തിക്കുന്നത്. മറയൂരിലേക്കും ജില്ലയിലെ ഒറ്റപ്പെട്ട മറ്റ് ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കുറച്ചുദിവസമായി ആളുകള്‍ എത്തുന്നുണ്ട്. പൊലീസിെന്‍റയും വനംവകുപ്പിെന്‍റയും നിരീക്ഷണത്തിലാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണിക്കിനാളുകളാണ് ഉപജീവനം നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടഞ്ഞതോടെ പല കുടുംബങ്ങളും ദുരിതത്തിലാണ്. കേന്ദ്രങ്ങള്‍ തുറക്കുന്നത് ഇവര്‍ക്കും ആശ്വാസമാകും. മൂന്നാറിലടക്കം റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമടക്കം അടഞ്ഞുകിടക്കുകയാണ്.

Related News