Loading ...

Home sports

ടി20: ഓസീസിനെതിരെ ഇംഗ്ലണ്ടിന് ജയം

സതാംപ്ടണ്‍: ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് രണ്ടാം ടി20യില്‍ ജയം. ജോസ് ബട്‌ലറുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് ജയം നേടിയത്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയുടെ 7ന് 157 നെതിരെ ഇംഗ്ലണ്ട് 4 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് 18.5 ഓവറില്‍ 158 നേടിയത്. ബട്‌ലര്‍ പുറത്താകാതെ 77 റണ്‍സും മലാന്‍ 32 പന്തില്‍ 42 റണ്‍സും അടിച്ചെടുത്തു. ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. ബൗളര്‍മാരുടെ മികവില്‍ ഇംഗ്ലണ്ട് പിടിമുറുക്കിയതോടെ ഓസ്‌ട്രേലിയന്‍ മുന്‍ നിര തകര്‍ന്നു. ഓപ്പണറും നായകനുമായ ഫിഞ്ചിന്റെ (40) റണ്‍സാണ് തുടക്കത്തില്‍ രക്ഷയായത്. മദ്ധ്യനിരയില്‍ സ്റ്റോയിനിസും(35), മാക്‌സ് വെല്ലും(26) അഗറും(23) മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഇംഗ്ലണ്ടിനായി ജോര്‍ദ്ദാന്‍ രണ്ടു വിക്കറ്റും ആര്‍ച്ചറും വുഡ്ഡും റഷീദും ഓരോ വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലീഷ് നിരയില്‍ ഓപ്പണറായി ഇറങ്ങിയ ബട്‌ലര്‍ ഒരറ്റത്ത് ഉറച്ചു നിന്നു. 54 പന്തുകളിലാണ് ബട്‌ലര്‍ പുറത്താകാതെ 77 റണ്‍സ് നേടി ടീമിനെ ജയിപ്പിച്ചത്. ബെയര്‍സ്‌റ്റോവിനേയും(9), ബാന്റണിനേയും(2), ഇയാന്‍ മോര്‍ഗനേയും(7) ഓസീസ് നിര വേഗത്തില്‍ പുറത്താക്കി. മൊയീന്‍ അലി (13) റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ടി20 നാളെ നടക്കും. ആദ്യ രണ്ടു മത്സരത്തിലും ജയിച്ച ഇംഗ്ലണ്ടിനാണ് ടി20 പരമ്ബര. രണ്ടു മത്സരങ്ങളിലും ബട്‌ലറും മലാനുമാണ് ബാറ്റിംഗില്‍ ഒരു പോലെ തിളങ്ങിയത്.

Related News