Loading ...

Home Kerala

ആവശ്യം കഴിഞ്ഞാല്‍ സ്കൂള്‍ അധികൃതര്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് മടക്കി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഓഫിസ് ആവശ്യം കഴിഞ്ഞാലുടന്‍ സ്കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് മടക്കിനല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. വല്ലപ്പുഴ വി.സി.എം എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പ്രധാനാധ്യാപിക കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് 14 ദിവസത്തിനകം മടക്കിനല്‍കിയില്ലെങ്കില്‍ പാലക്കാട് വിദ്യാഭ്യാസ ഉപമേധാവി ഇടപെട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങിനല്‍കണമെന്നും ഇത് നാലാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വല്ലപ്പുഴ സ്വദേശിനി വി.ടി. ആമിനയും നിവേദ്യയും സമര്‍പ്പിച്ച പരാതികളിലാണ് നടപടി. വല്ലപ്പുഴ വി.സി.എം.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപികക്ക് എതിരെയാണ് പരാതികള്‍. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് പരാതി. കുട്ടിയുടെ ചികിത്സ നടത്താന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുകാരണം സഹായം ലഭിച്ചില്ലെന്നും നഷ്ടമുണ്ടായ തുക പ്രധാനാധ്യാപികയില്‍നിന്ന് ഈടാക്കിനല്‍കണമെന്നും പരാതിക്കാരിയായ ആമിന ആവശ്യപ്പെട്ടു.

ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണമുണ്ടായ അധിക നഷ്ടമായ 23,900 രൂപ പ്രധാനാധ്യാപികയില്‍നിന്ന് ഈടാക്കിനല്‍കണമെന്ന ആമിനയുടെ പരാതി പിന്നീട് പരിഗണിക്കുമെന്ന് കമീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ പ്രധാനാധ്യാപികയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല.

നാലു മാസത്തെ സമയം അനുവദിച്ചിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. പ്രധാനാധ്യാപികയില്‍നിന്നുണ്ടായ നടപടി ഗൗരവമായെടുക്കുമെന്ന് കമീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിഷയത്തില്‍ നടപടി സ്വീകരിക്കാതിരുന്ന സ്കൂള്‍ മാനേജറേയും കമ്മീഷന്‍ വിമര്‍ശിച്ചു. സ്കൂളിലെ അധ്യാപകര്‍ക്ക് ലഭിക്കേണ്ട ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും അധ്യാപിക തടഞ്ഞുവെച്ചിരിക്കുകയാണെന്ന മറ്റൊരു പരാതി കമ്മീഷന്റെ  പരിഗണനയിലാണ്.




Related News