Loading ...

Home Kerala

ഗായത്രിപ്പുഴ ജലക്രമീകരണം: ജലസേചന വകുപ്പിന് വിമര്‍ശനം

കൊല്ലങ്കോട്: ഗായത്രിപ്പുഴ ജലക്രമീകരണ അവലോകനയോഗത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം. കെ. ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കനാല്‍ ശുചീകരണം സമയബന്ധിതമായി നടക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായത്. മീങ്കര, ചുള്ളിയാര്‍ ഡാമുകളുടെ ജലവിതരണത്തിന് മുമ്ബായി നടത്തേണ്ട കനാല്‍ശുചീകരണം കൃത്യമായി നടക്കാത്തത് പുതുനഗരം, പെരുവെമ്ബ് പഞ്ചായത്തുകളില്‍ വെള്ളം എത്താതിരിക്കാന്‍ ഇടയാക്കിയതായി പുതുനഗരത്തിലെ കര്‍ഷകര്‍ പറഞ്ഞു.

വടവന്നൂര്‍ കാഡ കനാല്‍ അറ്റകുറ്റപ്പണികള്‍ നടക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും കൊയ്ത്തുസമയത്ത് തൊഴിലുറപ്പ് പണികള്‍ നടത്തുന്നത് കാര്‍ഷിക പണികള്‍ തടസ്സപ്പെടാന്‍ വഴിവെക്കുന്നതായും കര്‍ഷകര്‍ ആരോപിച്ചു.

തമിഴ്നാട്ടില്‍നിന്ന് കൊയ്ത്തുയന്ത്രങ്ങളുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ക്വാറന്‍റീന്‍ ചെലവ് വഹിക്കാന്‍ പഞ്ചായത്തുകള്‍ തയാറാകണമെന്ന് വടവന്നൂര്‍ സംയുക്ത പാടശേഖര സമിതി പ്രസിഡന്‍റ് ഇഖ്ബാല്‍ ആവശ്യപ്പെട്ടു. വടവന്നൂരിലേക്കുള്ള ജലവിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനമായി. 10 ദിവസത്തേക്ക് മഴയുണ്ടായില്ലെങ്കില്‍ ഡാമുകള്‍ തുറക്കേണ്ടിവരുമെന്ന് പല്ലശ്ശന, വടവന്നൂര്‍, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തിലെ കര്‍ഷകര്‍ പറഞ്ഞു.

കനാല്‍ അറ്റകുറ്റപ്പണികള്‍ സെപ്റ്റംബര്‍ അവസാനത്തിനകം പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് കൂടുതലായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ശാലിനി കറുപ്പേഷ്, വടവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സൈരന്ദ്രി മോഹന്‍ദാസ്, മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ, പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്‍റ് പി. ഗീത. ചിറ്റൂര്‍ എ.എക്സ്.ഇ. ഹരീസ് കരീം, ഇറിഗേഷന്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Related News