Loading ...

Home Gulf

മനുഷ്യക്കടത്ത്; കുവൈറ്റിൽ 400 കമ്പനികളുടെ ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി

കുവൈറ്റ് സിറ്റി : രാജ്യത്തെ മനുഷ്യ കടത്തിനെതിരെ ശക്തമായ നടപടിയുമായി കുവൈറ്റ് സര്‍ക്കാര്‍. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളില്‍ പങ്കുള്ള നാനൂറോളം സ്ഥാപനങ്ങളുടെ ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ നേരത്തെ രൂപീകരിച്ച പരിശോധന സംഘം നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മാന്‍പവര്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്മി പറഞ്ഞു. ശന്പളം നല്‍കാത്തതിനെ തുടര്‍ന്ന് ലഭിച്ച മൂവായിരത്തോളം 2,300 കേസുകള്‍ പരിഹരിച്ചതായും മാതൃ രാജ്യത്തേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച 800 ളം തൊഴിലാളികളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചതായും അദ്ദേഹം പറഞ്ഞു. ജോലിക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാതിരുന്ന കന്പിനികളുടെ ഫയലുകള്‍ ആഭ്യന്തര മന്ത്രാലയത്തിലേക്ക് റഫര്‍ ചെയ്തതായും തൊഴിലുടമകള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുബാറക് അല്‍ അസ്മി അറിയിച്ചു.

അനധികൃതമായി രാജ്യത്തേക്ക് തൊഴിലാളികളെ കൊണ്ടുവന്ന് വിസ കച്ചവടം നടത്തിയ നിരവധി കടലാസ് കന്പിനികള്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. പണം വാങ്ങി വിദേശികളെ കുവൈറ്റിലേക്ക് കൊണ്ടുവരികയും ഇഖാമ പുതുക്കാനും തൊഴില്‍ സ്റ്റാറ്റസ് അനധികൃതായി മാറ്റാനും സഹായിക്കുന്ന സ്വദേശികളേയും നേരത്തെ പിടികൂടിയിരുന്നു. രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന് വിസ കച്ചവടമാണ് കാരണമെന്നാണ് മന്ത്രിസഭയുടെയും പാര്‍ലമെന്‍റിന്‍റെയും വിലയിരുത്തല്‍. അതേസമയം സ്പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍ക്കും കനത്ത ശിക്ഷ ലഭിക്കും. ഇത് വിദേശികള്‍ക്ക് തിരിച്ചടിയാണ്. ആയിരക്കണക്കിന് വിദേശികള്‍ നിലവിലെ സ്പോണ്‍സര്‍മാരില്‍ നിന്നും മാറി ജോലി ചെയ്യുന്നുണ്ട്.

Related News