Loading ...

Home National

മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജി(84) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച്‌ മകന്‍ അഭിജിത് മുഖര്‍ജിയാണ് ട്വീറ്റ് ചെയ്തത്. 2019ല്‍ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു. കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പരേതരായ കാമദ കിന്‍കാര്‍ മുഖര്‍ജിയും രാജിലക്ഷ്മി മുഖര്‍ജിയുമാണ് മാതാപിതാക്കള്‍. പിതാവ് കോണ്‍ഗ്രസുകാരനായിരുന്നു. ഈ പാരമ്ബര്യമാണ് പ്രണാബിനെയും കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചത്. ചരിത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്ദരബിരുദമുള്ള പ്രണാബ് നിയമബിരുദവും ഡിലിറ്റും നേടിയിട്ടുണ്ട്. പശ്ചിമബംഗാളിലെ വിദ്യാസാഗര്‍ കോളജിലും കോല്‍ക്കത്ത യൂണിവേഴ്സിറ്റിയിലുമായിരുന്നു വിദ്യാഭ്യാസം. അധ്യാപകനും പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമൊക്കെയായിരുന്നു ഇദ്ദേഹം. വി.കെ.കൃഷ്ണ മേനോന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണചുമതലയില്‍ കാണിച്ച പ്രണാബിനെ ഇന്ദിരാഗാന്ധിയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. 1969ലാണ് പ്രണാബിന്‍റെ പാര്‍ലമെന്‍ററി രാഷ്ട്രീയം ആരംഭിക്കുന്നത്. അന്നുമുതല്‍ 2004വരെ അദ്ദേഹം സ്വന്തം സംസ്ഥാനത്തുനിന്നു സ്ഥിരമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2004ലും 2009ലും പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍പ്പെട്ട ജാംഗിപ്പൂര്‍ മണ്ഡലത്തില്‍നിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1973ല്‍ ആദ്യമായി ഇന്ദിരാഗാന്ധിമന്ത്രിസഭയില്‍ റവന്യൂ ആന്‍ഡ് ബാങ്കിംഗ് വകുപ്പില്‍ സഹമന്ത്രിയായി. തുടര്‍ന്നു മാറിമാറിവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ വിവിധ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. 1982ലാണ് ആദ്യമായി ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്. വ്യവസായ വികസനവകുപ്പ് സഹമന്ത്രി, ഷിപ്പിംഗ്, ട്രാന്‍സ്പോര്‍ട്ട് സഹമന്ത്രി, ധനകാര്യസഹമന്ത്രി, റവന്യു ആന്‍ഡ് ബാങ്കിംഗ് വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി, വാണിജ്യം, ഉരുക്ക്, ഖനി വകുപ്പില്‍ കാബിനറ്റ് മന്ത്രി, പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രണാബിന്‍റെ സേവനം രാജ്യത്തിനു ലഭിച്ചിട്ടുണ്ട്.

Related News