Loading ...

Home Gulf

ബഖാലകളിലെ സ്വദേശിവത്കരണം ത്വരിതപ്പെടുത്തും;മാനവ വിഭവശേഷി മന്ത്രാലയം

ജിദ്ദ: സൗദി അറേബ്യയിലെ ബഖാലകളിലെ (പലവ്യഞ്ജന കടകളിലെ) സ്വദേശിവത്കരണം ത്വരിതപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌  പഠിച്ചുവരുകയാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണ വിഭാഗം മേധാവി അബ്ദുസലാം അല്‍തുവൈജരി പറഞ്ഞു. 'കച്ചവട മേഖലയിലെ സ്വദേശിവത്കരണം: നിര്‍വചനവും വിശദീകരണവും' എന്ന തലക്കെട്ടില്‍ കിഴക്കന്‍ മേഖല ചേംബര്‍ ഓഫ്  കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ഗവണ്‍മെന്‍റ് വകുപ്പുകളുടെ സംയുക്ത സമിതിയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി തയാറാക്കുക. വാണിജ്യ രംഗത്തെ ഒമ്ബത് മേഖലകളില്‍ 70 ശതമാനം സ്വദേശിവത്കരിച്ചത് റീട്ടെയില്‍ രംഗത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിനും ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കുന്നതിനുമായിരുന്നു. കച്ചവട രംഗത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ  രണ്ടാം ഘട്ടമാണിത്.  

ആദ്യഘട്ടത്തില്‍ 12 മേഖലകളില്‍ നടപ്പാക്കിയിരുന്നു. ഇനി മൂന്നാമത്തെ ഘട്ടമാണ്. അതില്‍ റീട്ടെയില്‍ മേഖല മുഴുവനും ഉള്‍പ്പെടും. പച്ചക്കറി മേഖല നേരത്തെ 100 ശതമാനം ലക്ഷ്യമിട്ടിരുന്നു. ഇപ്പോള്‍ ഒമ്പത് മേഖലകളിലെ 70 ശതമാനം സ്വദേശിവത്കരണത്തില്‍ പച്ചക്കറി മേഖലയും ഉള്‍പ്പെട്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് റീെട്ടയില്‍ വില്‍പന രംഗത്ത് സ്വദേശിവത്കരണം നടപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നാല് മാസം വരെ സാവകാശം നല്‍കിയിട്ടുണ്ട്.

അധിക സ്ഥാപനങ്ങളും സ്വദേശികളെ നിയോഗിക്കാനും അവരെ യോഗ്യരാക്കുന്ന സംവിധാനങ്ങള്‍ പരിചയപ്പെടാനും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അല്‍തുവൈജരി പറഞ്ഞു. ചെറുകിട, ഇടത്തരം, വലിയ സംരംഭങ്ങളുടെ ജനറല്‍ അതോറിറ്റിയുമായി സഹകരിച്ച്‌ സ്വദേശിവത്കരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് സ്ഥാപനത്തിന്റെ  വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. സ്ഥാപനം വലുതാകുന്നതോടെ സ്വദേശിവത്കരണ അനുപാതം കൂടും. റീട്ടെയില്‍ മേഖല സ്വദേശിവത്കരിക്കാനുള്ള പഠനത്തിന്റെ  അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 70 ശതമാനം വരെ എത്തിയിരിക്കുന്നത്. സ്വദേശിവത്കരണം കൊണ്ടുമാത്രം ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കാന്‍ പ്രയാസമാണെന്ന് പഠനങ്ങളില്‍ നിന്ന് മനസ്സിലായിട്ടുണ്ട്. ഹൈസ്കൂള്‍, ഡിപ്ലോമ, യൂനിവേഴ്സിറ്റി യോഗ്യതയുള്ളവരാണ് തൊഴിലന്വേഷകര്‍. തൊഴില്‍ വിപണിയില്‍ പരിചയക്കുറവുള്ളവരാണ് അധികപേരും

Related News