Loading ...

Home Kerala

കേരളത്തിൽ ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2243 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ഇന്ന് 13 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹീം (63), തിങ്കളാഴ്ച മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യന്‍ (85), ഞായറാഴ്ച മരണമടഞ്ഞ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83),

തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശന്‍ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂര്‍ സ്വദേശി സിറാജ് (50), ശനിയാഴ്ച മരണമടഞ്ഞ തിരുവനന്തപുരം പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79),

ഈ മാസം 17ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), 18ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26), ജൂലൈ 30ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 257 ആയി.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ്14, തൃശൂര്‍ 10, തിരുവനന്തപുരം ഒന്‍പത്, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഏഴ് വീതവും, പത്തനംതിട്ട മൂന്ന്, കോഴിക്കോട്, കൊല്ലം ജില്ലകളിലെ രണ്ട് വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്‌എസ് ജീവനക്കാരനുംരോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 22,344 പേരാണ് ഇനി ചികിത്സയിലുള്ളത്. 41,694 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പോസിറ്റീവ് കേസുകള്‍ ജില്ല തിരിച്ച്‌:

തിരുവനന്തപുരം -461, മലപ്പുറം -352, കോഴിക്കോട് -215, തൃശൂര്‍ -204, ആലപ്പുഴ-193, എറണാകുളം -193, പത്തനംതിട്ട -180, കോട്ടയം -137, കൊല്ലം -133, കണ്ണൂര്‍ -128, കാസര്‍ഗോഡ് -101, പാലക്കാട് -86, ഇടുക്കി -63, വയനാട് -30

സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം -445, മലപ്പുറം -332, കോഴിക്കോട് -205, തൃശൂര്‍ -183, എറണാകുളം -179, ആലപ്പുഴ -164, പത്തനംതിട്ട-145, കോട്ടയം -134, കൊല്ലം -131, കണ്ണൂര്‍-111, കാസര്‍ഗോഡ് -79, പാലക്കാട് -64, ഇടുക്കി -50, വയനാട് -21

Related News