Loading ...

Home Gulf

ഒമാനിലെ പുരാതന നഗരം ഖല്‍ഹാത്താന്‍ പുരാവസ്തു പാര്‍ക്കായി മാറ്റാന്‍ പദ്ധതി

മസ്കത്ത്: ഒമാനിലെ പുരാതന നഗരമായ ഖല്‍ഹാത്തിനെ പുരാവസ്തു പാര്‍ക്ക് ആക്കി മാറ്റാന്‍ പദ്ധതി. വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമാക്കി ഖല്‍ഹാത്തിനെ മാറ്റാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് പൈതൃക ടൂറിസം മന്ത്രാലയത്തിലെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്സ് വിഭാഗം മേധാവി സുല്‍ത്താന്‍ ബിന്‍ അലി അല്‍ മുഖ്ബാലി പറഞ്ഞു.
മധ്യകാലഘട്ടത്തിലെ പ്രധാന തുറമുഖ നഗരമായിരുന്നു ഖല്‍ഹാത്ത്. 11 മുതല്‍ 15 നൂറ്റാണ്ട് വരെയുള്ള ഒമാെന്‍റ ചരിത്രത്തില്‍ ഖല്‍ഹാത്തിന് വിസ്മരിക്കാന്‍ കഴിയാത്ത പങ്കാളിത്തമാണ് ഉള്ളത്. ഇൗ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് യുനെസ്കോ ലോക പൈതൃക സ്ഥാനപട്ടികയില്‍ ഖല്‍ഹാത്തിനെ ഉള്‍പ്പെടുത്തിയത്. 2018 ജൂണ്‍ അവസാനം ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടന്ന യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഖല്‍ഹാത്തിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനമുണ്ടായത്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ഷാബിനും സൂറിനുമിടയിലുള്ള 35 ഹെക്ടര്‍ സ്ഥലത്താണ് ഖല്‍ഹാത്തെന്ന പുരാതന നഗരത്തിെന്‍റ അവശിഷ്ടങ്ങളുള്ളത്. ബീബി മറിയം പള്ളി എന്നറിയപ്പെടുന്ന നിര്‍മിതി മാത്രമാണ് അവശേഷിക്കുന്നത്. ചരക്ക് ഗതാഗതത്തിനും മത്സ്യബന്ധനത്തിനുമുപയോഗിച്ചിരുന്ന തുറമുഖത്ത് ദോഫാറില്‍ നിന്നുള്ള കപ്പലുകള്‍ക്ക് പുറമെ യമനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കപ്പലുകളും വ്യാപാരികളും എത്തിയിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. ഹോര്‍മൂസ് രാജാവിെന്‍റ ഭരണത്തിന്‍ കീഴിലായിരുന്നു അന്ന് ഖല്‍ഹാത്ത്. 13ാം നൂറ്റാണ്ടിലെ രാജാവായിരുന്ന ബഹാവുദ്ദീന്‍ ആയാസാണ്  ഭാര്യ ബീബി മറിയമിെന്‍റ ശവകുടീരം നിര്‍മിച്ചതെന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. ബീബി മറിയം തന്നെ നിര്‍മിച്ച പള്ളിയാണ് ഇതെന്ന വാദവുമുണ്ട്. ഭൂകമ്ബങ്ങളും 1508ല്‍ പോര്‍ച്ചുഗീസ് സേനാ തലവന്‍ അല്‍ഫോണ്‍സോ ഡി ആല്‍ബുക്കര്‍ക്കിെന്‍റ ആക്രമണവുമാണ് നഗരത്തിെന്‍റ നാശത്തിന് കാരണമായത്. കാലക്രമേണ ഖല്‍ഹാത്ത് ഉപേക്ഷിക്കപ്പെട്ട നഗരമായി മാറുകയായിരുന്നു. അറേബ്യന്‍ കുതിരകളുടെയും ചൈനീസ് പോര്‍സെലിന്‍ ഉള്‍പ്പെടെ വസ്തുക്കളുടെയും പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ഖല്‍ഹാത്ത്.

Related News