Loading ...

Home Europe

വൈറസ് വ്യാപനം: നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് മെര്‍ക്കല്‍

ബര്‍ലിന്‍: രാജ്യത്ത് കൊറോണവൈറസ് വ്യാപനം വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, നിയന്ത്രണ നിര്‍ദേശങ്ങളില്‍ ഇളവ് നല്‍കണമെന്ന നിര്‍ദേശം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നിരാകരിച്ചു. രോഗം ഇത്തരത്തില്‍ വ്യാപകമാകുന്ന പ്രവണത തുടരുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും, എത്രയും വേഗം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കണം. രോഗബാധ കൂടുതലുള്ള മേഖലകളില്‍ നിന്നു വരുന്നവര്‍ക്ക് ക്വാറന്ൈ‍റന്‍ നിര്‍ബന്ധമായും പാലിക്കണം, അതില്‍ വിട്ടുവീഴ്ച പാടില്ല. പരിശോധനാഫലം നെഗറ്റീവ് ആകുന്നതു വരെ നിലവില്‍ തുടരണമെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.യൂറോപ്പില്‍ ഏറ്റവും ആദ്യം വൈറസ് ബാധ ഫലപ്രദമായി നിയന്ത്രിച്ച രാജ്യങ്ങളിലൊന്നാണ് ജര്‍മനി. എന്നാല്‍, രണ്ടാം ഘട്ടം രോഗവ്യാപനം യുവാക്കള്‍ക്കിടയില്‍ തീവ്രമായി വര്‍ധിക്കുകയാണ്. സമീപ ആഴ്ചകളില്‍ പ്രതിദിനം ശരാശരി ആയിരം കേസുകള്‍ രിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജൂണിന്‍റെ തുടക്കത്തില്‍ ഇത് 350 മാത്രമായിരുന്നു.

ജര്‍മനിയില്‍ കൊറോണ കേസുകളുടെ എണ്ണം ചാഞ്ചാടിക്കൊണ്ടിരിയ്ക്കുയാണ്. ഈ സാഹചര്യത്തില്‍ അണുബാധ നിരക്ക് നിലവില്‍ മാറ്റമില്ലാതെ 1, 06 എന്ന അനുപാതത്തില്‍ നില്‍ക്കുന്നതായി റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു കൊറോണ കേസില്‍ ആഗോള തലത്തില്‍ 19ാം സ്ഥാനത്തു നില്‍ക്കുന്ന ജര്‍മനിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 2,28, 105 ആണ്. ഇതുവരെയായി മരിച്ചത് 9,305 ആണ്. കൂടുതല്‍ രോഗവിമുക്തി നേടിയത് 2,03,900, ആക്ടീവ് 14,900, സീരിയസ് 224, ടെസ്റ്റിനു വിധേയമായവര്‍ 92,65,361 ആണ്.

Related News