Loading ...

Home Kerala

ഇടുക്കിയില്‍ പട്ടയഭൂമിയില്‍ നിര്‍മാണങ്ങള്‍ക്കു നിരോധനം

കട്ടപ്പന: ഇടുക്കി ജില്ലയില്‍ പട്ടയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഇനി മുതല്‍ കെട്ടിടനിര്‍മാണത്തിനായി വില്ലേജ് ഓഫീസുകളില്‍നിന്നും നല്‍കുന്ന കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഏതാവശ്യത്തിനാണ് ഭൂമി പതിച്ചുനല്‍കിയിരിക്കുന്നതെന്നുകൂടി വില്ലേജ് ഓഫീസര്‍ രേഖപ്പെടുത്തണം.

1964-ലെ ഭൂപതിവു ചട്ടപ്രകാരം കൃഷി ആവശ്യത്തിനായാണ് ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത്. ഇതാണ് ഇപ്പോള്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് തടസമാകുന്നത്.22- 8- 19ലെ സര്‍ക്കാര്‍ ഉത്തരവിന്‍റെ ചുവടുപിടിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവിന്‍റെ ഒന്‍പതാം ഖണ്ഡികയില്‍ പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മാണം അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി വരുത്താത്ത സാഹചര്യത്തില്‍ ഏതാവശ്യത്തിനാണ് ഭൂമി പതിച്ചുനല്‍കിയിരിക്കുന്നതെന്ന് വില്ലേജ് ഓഫീസര്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവുമുണ്ടെന്നും കളക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിലായിരുന്നു ഇതുവരെ നിര്‍മാണങ്ങള്‍ക്ക് റവന്യു വകുപ്പിന്‍റെ എന്‍ഒസി ആവശ്യമുണ്ടായിരുന്നത്. ജില്ലാ കളക്ടര്‍ 12-8-2020ല്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്‌ ജില്ലയില്‍ പൊതുവായി ഇതു ബാധകമായി. 18നാണ് ഇതുസംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് വില്ലേജ് ഓഫീസുകളില്‍ എത്തിച്ചത്.കോടതിയലക്ഷ്യ കേസില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഇപ്പോള്‍ ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന്‍റെ പേരില്‍ റവന്യൂ - തദ്ദേശഭരണ ചീഫ് സെക്രട്ടറിമാരോട് കാരണം ബോധിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Related News