Loading ...

Home International

യുഎഇ - ഇസ്രയേല്‍ കരാര്‍; അറബ് മേഖലയില്‍ സമ്മിശ്ര പ്രതികരണം,യുഎഇയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങി തുര്‍ക്കി

ദുബായ്  ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാനുള്ള യുഎഇ തീരുമാനത്തില്‍ അറബ് മേഖലയില്‍ സമ്മിശ്ര പ്രതികരണം. ഒമാന്‍, ബഹ്‌റൈന്‍, ഈജിപ്‌ത്, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കരാറിനെ സ്വാഗതം ചെയ്‌തു. പലസ്‌തീന്‍ നേതൃത്വം കരാര്‍ തള്ളി. ഇറാനും തുര്‍ക്കിയും കരാറില്‍ പ്രതിഷേധം രേഖപ്പെടുത്തി. യുഎഇയില്‍ നിന്നും നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചതായി പലസ്തീന്‍ അറിയിച്ചു. യുഎഇയുമായുള്ള നയതന്ത്ര ബന്ധം നിര്‍ത്തിവെച്ചേക്കുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി.വ്യാഴാഴച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അമേരിക്കന്‍ മധ്യസ്ഥതിയിലുള്ള യുഎഇ-ഇസ്രയേല്‍ കരാര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്‌തീന്‍ ഭൂപ്രദേശം കൂടുതല്‍ പിടിച്ചെടുക്കുന്നത് ഇസ്രയേല്‍ നിര്‍ത്തിവെയ്ക്കും. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധങ്ങള്‍ സാധാരണ നിലയിലാക്കും. എംബസികള്‍ സ്ഥാപിക്കുകയും നയതന്ത്ര പ്രതിനിധിനികളെ നിയമിക്കുകയും ചെയ്യും. നേരിട്ടുള്ള വിമാന സര്‍വീസ്, സുരക്ഷ, ടെലികമ്മ്യൂണിക്കേഷന്‍, ഊര്‍ജ്ജം, ടൂറിസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ ബന്ധം ശകതമാക്കും. കരാര്‍ ഒപ്പിടല്‍ ചടങ്ങ് വരും ആഴ്ചകളില്‍ വൈറ്റ് ഹൗസില്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമായി യുഎഇ. നേരത്തെ ഈജിപ്‌തും ജോര്‍ദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. കരാറിനെ പസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അപലപിക്കുകയും നിരസിക്കുകയും ചെയ്തു. ജറുസലേം, അല്‍-അക്‌സ, പലസ്‌തീ‌ന്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ കരാര്‍ വഞ്ചിച്ചിച്ചുവെന്ന് അബ്ബാസിന്റെ മുതിര്‍ന്ന ഉപദേഷ്‌ടാവ് നബില്‍ അബു റുഡൈനെ പറഞ്ഞു.

കരാര്‍ പലസ്‌തീനികള്‍ക്കള പിന്നിലേറ്റ കുത്താണെന്ന് ഗാസയുടെ നിയന്ത്രണമുള്ള ഹമാസ് കുറ്റപ്പെടുത്തി. പലസ്തീനികളുടെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്ന് മാത്രമല്ല ഇസ്രയേല്‍ അധിനിവേശത്തെ പ്രോത്‌സാഹിപ്പിക്കുന്നതുമാണെന്ന് ഹമാസ് വക്താവ് ഹസീം ഖാസെം  പ്രസ്താവനയില്‍ ആരോപിച്ചു. യുഎഇ വിദേശ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് കരാറിനെ ന്യായീകരിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ധീരമായ ഇടപെടല്‍ പലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്ന ഭീഷണി ഒഴിവാക്കിക്കൊണ്ട്, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാന അവസരങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചതായി ഗര്‍ഗാഷ് പറഞ്ഞു.


Related News