Loading ...

Home Kerala

കേരളത്തിൽ ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്രഭാവം കൈവരിക്കുന്നു. സംസ്ഥാനത്ത് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 1354 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഉറവിടം അറിയാത്ത 86 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് 10 മരണങ്ങളും സ്ഥിരീകരിച്ചു. തിങ്കളാഴ്ച മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേര്‍ളി (62), ചൊവ്വാഴ്ച മരണമടഞ്ഞ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രന്‍ (60),കഴിഞ്ഞ ബുധനാഴ്ച മരണമടഞ്ഞ എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി തങ്കപ്പന്‍ (70), ഇന്ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാന്‍സിലാസ് (80), ശനിയാഴ്ച മരണമടഞ്ഞ തൃശൂര്‍ അരിമ്ബൂര്‍ സ്വദേശി ജോര്‍ജ് (65), ഞായറാഴ്ച മരണമടഞ്ഞ എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവരുടെ പരിശോധനാഫലം കോവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 139 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ - 8, മലപ്പുറം - 6, തിരുവനന്തപുരം -5, കോഴിക്കോട്-4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 14,094 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1479 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,738 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

പോസിറ്റീവായവര്‍ ജില്ല തിരിച്ച്‌:

തിരുവനന്തപുരം-310 , മലപ്പുറം-198 , പാലക്കാട്-180 , എറണാകുളം -114 , ആലപ്പുഴ -113 , കോട്ടയം-101 , കോഴിക്കോട് -99, കണ്ണൂര്‍-95, തൃശൂര്‍-80, കൊല്ലം -75, ഇടുക്കി-58, വയനാട്-57, കാസര്‍ഗോഡ് -49, പത്തനംതിട്ട 40

സമ്ബര്‍ക്ക രോഗികള്‍ ജില്ല തിരിച്ച്‌:

തിരുവനന്തപുരം - 300 പേര്‍ക്കും, മലപ്പുറം -173, പാലക്കാട്-161 , എറണാകുളം -110 , ആലപ്പുഴ-99, കോട്ടയം-86, കോഴിക്കോട്-85, തൃശൂര്‍-68, കൊല്ലം - 65, കണ്ണൂര്‍-63, വയനാട്-56, കാസര്‍ഗോഡ് - 34, ഇടുക്കി-31, പത്തനംതിട്ട-23

Related News