Loading ...

Home Gulf

കുവൈത്തിൽ വിദേശികൾക്ക് സോഷ്യല്‍ ഫീസ്

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട് രൂപവത്കരിക്കണമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ച കരട് താമസനിയമത്തില്‍ പറയുന്നു. വിദേശികളില്‍നിന്ന് ഈടാക്കുന്ന പിഴയും മറ്റു ഫീസുകളും ഉള്‍പ്പെടെ വിവിധ ഉറവിടങ്ങളില്‍നിന്ന് തുക കണ്ടെത്തി വിദേശികളുടെ തന്നെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി വിവിധ സേവനങ്ങള്‍ക്ക് എത്തുന്ന വിദേശികളില്‍നിന്ന് സോഷ്യല്‍ ഫീസ് എന്നപേരില്‍ തുക ഈടാക്കും. വിസ ഇഷ്യൂ ചെയ്യല്‍, വിസ മാറ്റം, ഡ്രൈവിങ് ലൈസന്‍സ്, കാര്‍ രജിസ്ട്രേഷന്‍ എന്നിവക്കൊപ്പം അഞ്ചു ദീനാറാണ് സോഷ്യല്‍ ഫീസായി ഇൗടാക്കുക. വിസ, ഡ്രൈവിങ് ലൈസന്‍സ്, കാര്‍ രജിസ്ട്രേഷന്‍ പുതുക്കല്‍ എന്നിവക്ക് മൂന്നു ദീനാര്‍ ഈടാക്കും. കുവൈത്തില്‍ ഇഷ്യൂ ചെയ്യുന്ന വിമാന ടിക്കറ്റിനൊപ്പം മൂന്നു ദീനാര്‍ സോഷ്യല്‍ ഫീസായി വാങ്ങണമെന്നും കരടുനിയമത്തില്‍ പറയുന്നു.

സിവില്‍ ഐഡി ഇഷ്യൂ ചെയ്യുമ്പോഴും പുതുക്കുമ്പോഴും ഒരു ദീനാര്‍ സോഷ്യല്‍ ഫീസ് വാങ്ങണമെന്നും ഇത് വിദേശികള്‍ക്കായുള്ള പ്രത്യേക ഫണ്ടിലേക്ക് വകയിരുത്തണമെന്നുമാണ് നിര്‍ദേശിക്കുന്നത്. വിദേശികള്‍ക്കുണ്ടാവുന്ന എല്ലാ നഷ്ടങ്ങള്‍ക്കും പരിഹാരം നല്‍കി നല്ലരീതിയില്‍ തന്നെ അവരെ തിരിച്ചയക്കണം. എല്ലാ വിദേശ തൊഴിലാളികള്‍ക്കും സംരക്ഷണം നല്‍കുന്ന വിധത്തില്‍ ഇന്‍ഷുറന്‍സ് സ്കീം ആരംഭിക്കണമെന്നും ബില്ലില്‍ ശിപാര്‍ശയുണ്ട്. സ്വകാര്യ മേഖലയിലെയും എണ്ണ മേഖലയിലെയും തൊഴിലുടമകള്‍ താസമരേഖ കിട്ടുന്നതിന് മുമ്ബ് തൊഴിലാളികളുടെ പേരില്‍ ഇന്‍ഷുറന്‍സ് സ്കീം എടുക്കണമെന്നും കരടുനിയമത്തില്‍ പറയുന്നു.പാര്‍ലമെന്‍റ് അംഗീകരിച്ച്‌ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തിലാവും. പാര്‍ലമെന്‍റ് അംഗങ്ങളുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉണ്ടാവില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഈ നിര്‍ദേശങ്ങള്‍ വൈകാതെ പ്രാബല്യത്തില്‍ വന്നേക്കും.

Related News