Loading ...

Home sports

പി.എസ്.ജി സെമിയില്‍

അവസാന മിനിറ്റുകളില്‍ വിധി തിരുത്തി കുറിച്ച്‌ ഫ്രഞ്ച് വമ്ബന്‍മാരായ പി.എസ്.ജി യുവേഫ ചാമ്ബ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ കടന്നു. പോര്‍ച്ചുഗലില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഇറ്റാലിയന്‍ ടീം അറ്റലാന്റയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് പി.എസ്.ജിയുടെ സെമി പ്രവേശം. തോല്‍വിക്കരികില്‍ നിന്നായിരുന്നു പി.എസ്.ജിയുടെ ഉജ്ജ്വല തിരിച്ചുവരവ്. അവസാന മൂന്നു മിനിറ്റിനിടെയാണ് പി.എസ്.ജിയുടെ രണ്ടു ഗോളും പിറന്നത്. 27-ാം മിനിറ്റില്‍ മരിയോ പസാലിക്ക് നേടിയ ഗോളിലൂടെയാണ് അവസാനംവരെ അറ്റലാന്റ ജയം സ്വപ്‌നം കണ്ടത്. എന്നാല്‍ 90-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ മാര്‍ക്വിനോസിലൂടെ പി.എസ്.ജി സമനില പിടിച്ചു. നെയ്മറുടെ ക്രോസ് മാര്‍ക്വിനോസ വലയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. അധിക സമയത്തിന്റെ മൂന്നാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ എറിക്ക് ചോപ്പോ മോട്ടിംഗിന്റെ ഗോളിലൂടെ പി.എസ്.ജി സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു. 1995-നു ശേഷം ആദ്യമായാണ് പി.എസ്.ജി ചാമ്ബ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തുന്നത്. അത് ലറ്റികോ മാഡ്രിഡും ലെയ്പ്ഷിഗും തമ്മിലുള്ള ക്വാര്‍ട്ടറിലെ വിജയികളാണ് സെമിയില്‍ പിഎസ്ജിയുടെ എതിരാളികള്‍.

Related News