Loading ...

Home Kerala

പാലിയേക്കര ടോള്‍ പ്ലാസക്കെതിരായ പരാതികളില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി

കൊച്ചി: തൃശൂര്‍ പാലിയേക്കര ടോള്‍ കമ്ബനിയെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്ത് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണ്ണുത്തി -അങ്കമാലി ദേശീയപാത നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിര്‍മാണത്തില്‍ 102.44 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം.2006 മുതല്‍ 2016 വരെയുള്ള കരാര്‍ വ്യവസ്ഥകള്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്ബനി പാലിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ടോള്‍ പിരിച്ചു, ദേശീയപാത അതോറിറ്റി അധികൃതരുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി സര്‍ക്കാറിന് നഷ്ടമുണ്ടാക്കി, നിര്‍മാണ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തി, 12 ബസ് ബേ നിര്‍മിക്കേണ്ട സ്ഥാനത്ത് മൂന്നെണ്ണം മാത്രമാണ് പൂര്‍ത്തിയാക്കിയത്, പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലും കരാര്‍ ലംഘനം നടത്തി എന്നിവയാണ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍. à´•à´®àµà´¬à´¨à´¿ ഉദ്യോഗസ്ഥരും പാലക്കാട് എന്‍.എച്ച്‌ അതോറിറ്റി ഓഫിസിലെ ജീവനക്കാരുമാണ് പ്രതികള്‍. സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്പെക്ടര്‍ എന്‍.ആര്‍. സുരേഷാണ് കേസ് അന്വേഷിക്കുന്നത്.

Related News