Loading ...

Home Gulf

സൗദി അതിര്‍ത്തികള്‍ തുറന്നു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് മഹാമാരി നിയന്ത്രണവിധേയമാകുന്നതോടൊപ്പം ജനജീവിതവും സാധാരണനിലയിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും കുറവ് വൈറസ് ബാധ സ്ഥിരീകരിച്ച തിങ്കളാഴ്ച ജിസിസി അതിര്‍ത്തികളെല്ലാം ചരക്ക് ഗതാഗതത്തിന് തുറന്നു കൊടുത്തുകൊണ്ട് സൗദി കസ്റ്റംസ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇനി ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗതാഗതം സുഗമമാകും.

തിങ്കളാഴ്ച സൗദിയില്‍ 1258 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധ 2,80,093 ആയെങ്കിലും അതില്‍ 2,42,053 പേരും രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇനി ചികിത്സയിലുള്ളത് 35,091 പേര്‍ മാത്രമാണ്. à´‡à´¤à´¿à´²àµâ€ 2,017 പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32 പേര്‍ക്ക് കൂടി ജീവഹാനി സംഭവിച്ചു. റിയാദ് (8), ജിദ്ദ (5), മക്ക (2), ഹൊഫൂഫ് (4), തായിഫ് (5), മദീന (1), മുബറസ് (1), ബുറൈദ (1), തബൂക് (1), മഹായില്‍ (2), അല്‍റസ് (1), ബല്ലസ്മര്‍ (1) എന്നിങ്ങനെയാണ് ഇന്നലെ മരണപ്പെട്ടത്.

തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത റിയാദില്‍ 89 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ള നഗരങ്ങളിലെല്ലാം നൂറില്‍ താഴെയായിരുന്നു രോഗ സ്ഥിരീകരണം. പുതുതായി 41,361 കൊവിഡ് ടെസ്റ്റുകള്‍ കൂടി രാജ്യത്ത് നടന്നു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി അടച്ചിട്ടിരുന്ന ജി സി സി അതിര്‍ത്തികളാണ് സൗദി കസ്റ്റംസ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. എന്നാല്‍ അവശ്യ സാധനങ്ങളായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുവരുന്ന ട്രക്കുകള്‍ക്കോ വാഹങ്ങള്‍ക്കോ അതിര്‍ത്തിയില്‍ വിലക്കുണ്ടായിരുന്നില്ല. എല്ലാ കര അതിര്‍ത്തികളും ചരക്കുമായെത്തുന്ന വാഹങ്ങള്‍ക്ക് ഇനി മുതല്‍ പ്രവേശനത്തിനായി തുറന്നതായി സൗദി കസ്റ്റംസിനെ ഉദ്ധരിച്ചു കൊണ്ട് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ട്രക്കുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ അതിര്‍ത്തിയില്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണം.
സൗദിയില്‍ ഇനിമുതല്‍ അന്താരാഷ്ട്ര അതിര്‍ത്തികളിലെത്തുന്ന കോവിഡ് രോഗികളെ കണ്ടെത്താനായി പരിശീലനം ലഭിച്ച നായകളേയും നിയോഗിക്കും. ഇതിനായി സൗദി കസ്റ്റംസ് നായകള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കര, നാവിക അതിര്‍ത്തികളിലും ഇവയുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും സൗദി കസ്റ്റംസ് ഡയറക്ടര്‍ അബ്ദുള്ള അല്‍ സലൂം പറഞ്ഞു.

Related News