Loading ...

Home sports

ഗോള്‍വേട്ടയില്‍ മെസ്സിക്കും മുമ്ബില്‍; ഇന്ത്യന്‍ ഫുട്ബാളിന്‍െറ രാജകുമാരന് ഇന്ന് 36ാം പിറന്നാള്‍

ഹൈദരാബാദ്: ക്രിക്കറ്റ് ജ്വരം ഇന്ത്യയെ വിഴുങ്ങിയ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യന്‍ ഫുട്ബാളിന് വെട്ടം നല്‍കിയമിന്നുംതാരം സുനില്‍ ഛേത്രിക്ക് ഇന്ന് 36ാം പിറന്നാള്‍.
2005 മുതല്‍ ഇന്ത്യന്‍ ടീമിന്‍െറ നീലക്കുപ്പായത്തില്‍ പന്തുതട്ടിത്തുടങ്ങിയ ഛേത്രി പിന്നീട് ഇന്ത്യന്‍ ഫുട്ബാളിലെ വന്‍മരമായി വളരുകയായിരുന്നു.

അന്താരാഷ്ട്ര ഫുട്ബാളില്‍ സജീവമായ താരങ്ങളിലെ ഗോള്‍വേട്ടയുെ ട കണക്കെടുത്താല്‍ ഛേത്രി രണ്ടാം സ്ഥാനത്താണ്. 99 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍േഡാക്ക് പിന്നില്‍ രണ്ടാമനായുള്ള ഛേത്രിയുടെ നേട്ടം 72 ഗോളുകളാണ്. 68 ഗോളുകളുള്ള സാക്ഷാല്‍ ലയണല്‍ മെസ്സി പോലും ഇക്കാര്യത്തില്‍ ഛേത്രിക്ക് പിന്നിലാണ്.
ഐ.എം വിജയന്‍, ബൈച്യുങ് ബൂട്ടിയ എന്നിവര്‍ക്കുശേഷം ഇന്ത്യയുടെ ലക്ഷണമൊത്ത സ്ട്രൈക്കറായി ഛേത്രി വാഴ്ത്തപ്പെട്ടു.ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പന്തുതട്ടിയ റെക്കോര്‍ഡ് ഈ ഹൈദരാബാദുകാരന്‍െറ പേരിലാണ്.

ഒരു ശരാശരി ഫുട്ബാളറുടെ വിരമിക്കല്‍ പ്രായം അടുത്തെത്തിയെങ്കിലും പ്രായം കൂടുന്തോറും വീര്യം വര്‍ധിച്ചുവരുന്ന ഛേത്രിയാണ് കളത്തിലുള്ളത്. ഛേത്രിയില്ലാത്ത ഒരു ടീം എന്നത് ഇന്ത്യക്ക് ഇനിയും സങ്കല്‍പ്പിക്കാനായിട്ടില്ല. ഐ.എസ്.എല്ലിലും ഇന്ത്യന്‍ടീമിലുമെല്ലാം മിന്നും പ്രകടനങ്ങളാണ് പോയ സീസണുകളില്‍ ഛേത്രി കാഴ്ച വെച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബാളിലെ ആരാധകരുടെ പ്രിയപ്പെട്ട താരമായി സുനില്‍ ഛേത്രിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ വോട്ടെടുപ്പില്‍ 5,61,866 വോട്ടുകള്‍ നേടിയാണ് ഛേത്രി ഒന്നാമനായത്.

2009ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്സുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്നുവെങ്കിലും ബ്രിട്ടീഷ് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തത്തിനാല്‍ ഛേത്രിക്ക് പന്തുതട്ടാനായിരുന്നില്ല. ഫിഫ റാങ്കിങ്ങില്‍ ആദ്യ 70 സ്ഥാനത്തിലുള്ളില്‍ ഇന്ത്യ ഇല്ലാതിരുന്നതിനാലാണ് ഛേത്രിക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതിരുന്നത്.

Related News