Loading ...

Home USA

ടെക്സസില്‍ ഏര്‍ലി വോട്ടിംഗിനു കൂടുതല്‍ സമയം

ഓസ്റ്റിന്‍: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിംഗിനു കൂടുതല്‍ സമയം അനുവദിച്ചതായി ടെക്സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് വ്യക്തമാക്കി. സാധാരണ അനുവദിക്കുന്ന സമയത്തേക്കാള്‍ ഒരാഴ്ച കൂടുതലാണ് പ്രത്യേക സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒക്ടോബര്‍ 13 മുതല്‍ ഒക്ടോബര്‍ 30 വരെയാണ് ഏര്‍ലി വോട്ടിംഗിനു സമയം അനുവദിച്ചിരിക്കുന്നത്.

അതോടൊപ്പം പോസ്റ്റല്‍ വോട്ടുകള്‍ ഇലക്ഷന്‍ ദിവസം വരെ നേരിട്ട് ഏല്‍പിക്കുന്നതിനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്. à´â€‹à´°àµâ€â€‹à´²à´¿ വോട്ടിംഗും മെയ്ല്‍ ബാലറ്റും കൂടുതല്‍ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കുവാന്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷ.

ടെക്സസില്‍ ഇപ്പോഴും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തന്നെയാണ് മുന്‍തൂക്കം. നൂറില്‍ താഴെ ദിനങ്ങള്‍ മാത്രം പൊതുതെരഞ്ഞെടുപ്പിന് അവശേഷിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ട തകര്‍ക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്നത്.

ജനപ്രിയ ഗവര്‍ണറായി ഗ്രോഗ് ഏബട്ട് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തിരിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂല ഘടകമാണ്. എന്നാല്‍ അട്ടിമറികള്‍ ഒന്നും നടന്നില്ലെങ്കില്‍ ട്രംപ് ടെക്സസില്‍ വന്‍ ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related News