Loading ...

Home International

തുര്‍ക്കിക്കെതിരേ നിലപാട് കടുപ്പിച്ച്‌ സൈപ്രസും ഗ്രീസും

ഏഥന്‍സ്: ഈസ്റ്റ് മെഡിറ്ററേനിയന്‍ കടലില്‍ സൈപ്രസിനും ഗ്രീസിനും അവകാശപ്പെട്ട സ്ഥലത്ത് എണ്ണ പര്യവേക്ഷണം നടത്തുന്ന തുര്‍ക്കിക്കെതിരേ ഉപരോധം ആവശ്യപ്പെട്ട് സൈപ്രസും ഗ്രീസും. തുര്‍ക്കിയുടെ നീക്കത്തിനെതിരെ ജര്‍മനിയും ഫ്രാന്‍സും രംഗത്തെത്തിയിരുന്നു.

അതേസമയം, പ്രശ്നപരിഹാരത്തിനായി സ്പെയിന്‍ രംഗത്തെത്തിയിട്ടുണ്ട്. സ്പെയിന്‍ വിദേശകാര്യ മന്ത്രി അരാഞ്ച ഗോണ്‍സാലെസ് ലയയും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കാവുസോഗ് ലുവും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. à´’രു മാസം എണ്ണ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാല്‍ ചര്‍ച്ചയ്ക്ക് അനുകൂലമായസാഹചര്യമൊരുങ്ങുമെന്നു സ്പെയിന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായി തുര്‍ക്കി വിദേശകാര്യമന്ത്രി പ്രതികരിച്ചില്ല.
ഈസ്താംബുളിലെ ഹാഗിയ സോഫിയ ബസിലിക്ക തുര്‍ക്കി സര്‍ക്കാര്‍ മോസ്കാക്കി മാറ്റിയ നടപടിയില്‍ ഗ്രീസില്‍ പ്രതിഷേധം അലയടിക്കുകയാണ്

Related News