Loading ...

Home Kerala

കേരളത്തിൽ ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;483 സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 483 പേര്‍ക്കും സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 35 പേരുടെ ഉറവിടം വ്യക്തമല്ല എന്നത് കൂടുതല്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്.

രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 75 പേര്‍ വിദേശത്തുനിന്നും 43 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 43 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതു. രണ്ട് കോവിഡ് മരണങ്ങളും ഇന്ന് സംസ്ഥാനത്ത് ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേഫ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഞായറാഴ്ച വരെ 61 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതില്‍ 21 പേര്‍ സ്ത്രീകളാണ്. തിരുവനന്തപുരത്ത് 11 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

745 പേര്‍ക്കാണ് ഇന്ന് കോവിഡ് ഭേദമായത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 19,727 പേര്‍ക്കാണ്. ഇതില്‍1,054 പേര്‍ രോഗമുക്തരായി. 9,611 പേര്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ 18,417 സാമ്ബിളുകള്‍ പരിശോധിച്ചു. 1,55,148 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 9,397 പേര്‍ ആശുപത്രിയില്‍ ഉണ്ട്. ഇന്ന് 1,237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 495 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

കോവിഡ് രോഗികള്‍ ജില്ലതിരിച്ച്‌

തിരുവനന്തപുരം-161
കൊല്ലം-22
പത്തനംതിട്ട-17
ആലപ്പുഴ-30
കോട്ടയം- 59
ഇടുക്കി-70
എറണാകുളം-15
തൃശൂര്‍-40
പാലക്കാട്-41
മലപ്പുറം-86
കോഴിക്കോട്-68
വയനാട്-17
കണ്ണൂര്‍-38
കാസര്‍ഗോഡ്-38

രോഗമുക്തി ജില്ലതിരിച്ച്‌

തിരുവനന്തപുരം- 65
കൊല്ലം- 57
പത്തനംതിട്ട-49
ആലപ്പുഴ-150
കോട്ടയം- 13
ഇടുക്കി-25
എറണാകുളം-69
തൃശൂര്‍-45
പാലക്കാട്-9
മലപ്പുറം-88
കോഴിക്കോട്-41
വയനാട്-49
കണ്ണൂര്‍-32
കാസര്‍ഗോഡ്- 53

Related News