Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 608 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു ;968 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത്  ഇന്ന്  608 പേ​ര്‍​ക്ക് കോ​വി​ഡ്  സ്ഥിരീകരിച്ചു. 968 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണ്. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്. അതിൽ ഉറവിടം അറിയാത്തത് 54 പേർ. വിദേശത്ത്നിന്ന് 64 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ. ആരോഗ്യ പ്രവർത്തകർ 24.

നാലു മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകൻ, കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ, കാസർകോട് ചിത്താരി സ്വദേശി മാധവൻ, ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം-167 കൊല്ലം-133, കാസര്‍കോട്-106, കോഴിക്കോട്- 82, എറണാകുളം-69, മലപ്പുറം-58, പാലക്കാട്-58, കോട്ടയം-50, ആലപ്പുഴ-44, തൃശ്ശൂര്‍-33, ഇടുക്കി-29, പത്തനംതിട്ട-23, കണ്ണൂര്‍-18, വയനാട്-15 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-101, കൊല്ലം-54, പത്തനംതിട്ട- 81, ആലപ്പുഴ-49, കോട്ടയം-74, ഇടുക്കി-96, എറണാകുളം- 151, തൃശ്ശൂര്‍-12, പാലക്കാട്-63, മലപ്പുറം-24, കോഴിക്കോട്- 66, വയനാട് 21, കണ്ണൂര്‍-108, കാസര്‍കോട്-68.

കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്ന് 1,346 പേരെ ആശുപ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 9371 പേരാണ്.

ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 9,185 സാമ്പിളുരളുട ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 1,09,635 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 453.

പുതുതായി രോഗം ബാധിച്ചവർ ഇന്ന് 1000ൽ താഴ്ന്നു. പക്ഷേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹചര്യം കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നതാണ്. തിരുവനന്തപുരം ജില്ലയിൽ പൂന്തുറ, പുല്ലുവിള, പുതുക്കുറച്ചി, അഞ്ചുതെങ്ങ്, ഭീമാപള്ളി എന്നിങ്ങനെ 5 ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. ഇവിടങ്ങളിൽ രോഗം കുറയുന്ന സാധ്യത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലയിലേക്കു രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്.

തിരുവനന്തപുരം ജില്ലയിൽ 17 എഫ്എൽടിസികളിൽ 2103 കിടക്കകൾ സജ്ജമായി. 18 എഫ്എൽടിസികള്‍ ഉടൻ സജ്ജമാകും. ഇവിടെ 1817 കിടക്കകളുണ്ടാകും. പുല്ലുവിളയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 671 പരിശോധനകൾ നടത്തി. അതിൽ 288 പോസിറ്റീവ് ആയി. 42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവ് റേറ്റ്. പൂന്തുറയിൽ ജൂലൈ 20ന് 54 സാംപിളുകൾ ശേഖരിച്ചു, 18 പോസിറ്റീവ്. ജൂലൈ 21ന് 64 സാംപിളുകൾ ശേഖരിച്ചു,15 പോസിറ്റീവ്. ജൂലൈ 22ന് 55 സാംപിളുകളെടുത്തു, 22 പോസിറ്റീവ്, 23ന് 49 സാംപിളുകൾ ശഖരിച്ചു, 14 പോസിറ്റീവ്.

പുല്ലുവിളയിൽ ജൂലൈ 20ന് 50 സാംപിളുകൾ, 11 പോസിറ്റീവ്. ജൂലൈ 21ന് 46 സാംപിൾ ശേഖരിച്ചു, 22 പോസിറ്റീവ്. ജൂലൈ 22ന് 48 സാംപിൾ, 22 പോസിറ്റീവ്, 23ന് 36 സാംപിളുകൾ, 8 പോസിറ്റീവ്. രോഗവ്യാപന തോത് കുറയുന്നുണ്ട്. എന്നാലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താറായിട്ടില്ല. കൊല്ലത്ത് 33 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കകൾ സജ്ജീകരിച്ചു. 3624 കിടക്കകളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചയിൽ തയാറാകും. അതോടെ 64 സിഎഫ്എൽടിസികളിൽ ആകെ കിടക്കകൾ 8474 ആകും.

പത്തനംതിട്ട കുമ്പഴ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. സമ്പർക്കം വഴി 205 പേർക്കു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

Related News