Loading ...

Home Africa

ഫാദര്‍ റോയി മൂത്തേടത്തിന്റെ മൃതസംസ്കാരം വ്യാഴാഴ്ച

കൊച്ചി: വടക്കന്‍ അംഗോളയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി വൈദികന്‍ ഫാദര്‍ റോയി മൂത്തേടത്തിന്റെ മൃതസംസ്കാരം  à´µàµà´¯à´¾à´´à´¾à´´àµà´š (17/11/2016) എറണാകുളം ഉദയംപേരൂർ സൂനഹദോസ് ദേവാലയത്തില്‍ നടക്കും. സംസ്കാര ശുശ്രൂഷകൾക്കു ബിഷപ് മാർ തോമസ് ചക്യത്ത് മുഖ്യകാർമികത്വം വഹിക്കും 

അന്നേ ദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതശരീരം റൊഗേഷനിസ്റ്റ് സന്യാസസഭയുടെ ആലുവയിലെ പ്രൊവിന്‍ഷ്യാള്‍ ഹൌസിലേക്ക് കൊണ്ട് പോകും. ഉച്ചയ്ക്ക് 2 മണിയോട് കൂടി മൃതശരീരം à´«à´¾.റോയിയുടെ ജന്മനാടായ ഉദയംപേരൂരില്‍ എത്തിക്കും. തുടര്‍ന്നു 3 മണിയോടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. 

കഴിഞ്ഞ എട്ടാം തീയതി (8/11/2016) രൂപതയുടെ പാസ്റ്ററല്‍ അസംബ്ലിയില്‍ പങ്കെടുക്കുവാനായി ഡുണ്ടോ ബിഷപ്പ് ഹൗസിലേക്കുള്ള യാത്രാ മധ്യേയാണ് à´«à´¾.റോയി മൂത്തേടത്ത് അപകടത്തില്‍ മരണപ്പെട്ടത്. ഫാദര്‍ റോയിയെ കൂടാതെ അഞ്ചു പേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

മൂത്തേടത്ത് തോമസ്–കൊച്ചുറാണി ദമ്പതികളുടെ മകനായ ഫാ.റോയി 2012 ജനുവരിയിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവാലയങ്ങളിലും മാനന്തവാടി റൊഗാത്തെ ഭവൻ മൈനർ സെമിനാരി, ഐമുറി റൊഗേഷനിസ്റ്റ് സെമിനാരി എന്നിവിടങ്ങളിലും സേവനം ചെയ്ത അദ്ദേഹം ആഫ്രിക്കൻ മിഷനായി പുറപ്പെടുകയായിരുന്നു.

Related News