Loading ...

Home health

തകര്‍ക്കണം കൊതുകിന്‍റെ താവളങ്ങള്‍

തകര്‍ക്കണം കൊതുകിന്‍റെ താവളങ്ങള്‍മഴക്കാലത്തു കൂടുതലായി കാണപ്പെടുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതുമായ ഒരു കൊതുകുജന്യ രോഗമാണു ഡെങ്കിപ്പനി. ശുദ്ധജലത്തില്‍ പ്രത്യേകിച്ചു മഴവെള്ളത്തില്‍ മുട്ടയിടുന്ന കൊതുകുകളായ ഈഡിസ് ഈജിപ്റ്റി (Aedes Aegiptyi) ഹക്റ്റസ് വര്‍ഗത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ പരത്തുന്ന വൈറസുകളാണ് ഡെങ്കിപ്പനി (Dengue Fever)യുണ്ടാക്കുന്നത്. ഇത്തരം കൊതുകുകള്‍ക്ക് മൂന്നു ജോഡി കാലുകളിലും മുതുകിലും കറുത്ത വരകളുണ്ടാകും. അതുകൊണ്ട് ഇവയെ കടുവാ കൊതുകുകള്‍ (Tiger Mosquitos) എന്നും വിളിക്കും. ഉഷ്ണ, മിതോഷ്ണ മേഖലയിലാണ് ഈരോഗം കൂടുതല്‍ കണ്ടുവരുന്നത്.

ഇതൊക്കെയാണു താവളങ്ങള്‍

ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള പ്രധാന ദൗത്യം കൊതുകുനിര്‍മാര്‍ജനംതന്നെ. ഒഴുക്കുള്ള വെള്ളത്തില്‍ അഴുക്കില്ല എന്നു പറയുന്നതുപോലെ പുഴകളിലും പാടത്തും ഇത്തരം കൊതുകുകള്‍ മുട്ടയിടാറില്ല. കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും സമീപമുള്ള ഉപയോഗശൂന്യമായ വീപ്പകള്‍, മണ്‍ചട്ടികള്‍, ആട്ടുകല്ലുകള്‍, പൂച്ചട്ടികള്‍, ചിരട്ടകള്‍ എന്നിവയിലെ അല്പജലത്തില്‍പോലും ഇവ മുട്ടയിട്ടു പെരുകുന്നു. വാഴയുടെ കൈകള്‍, സിമന്‍റ് മേല്‍ക്കൂര, മതിലുകള്‍ക്കു മുകളിലുള്ള കുപ്പിച്ചീളുകള്‍, പടുതാക്കുളം, സിമന്‍റ് ടാങ്കുകള്‍, മരപ്പൊത്തുകള്‍ എന്നിവിടങ്ങളിലും ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ സാധ്യതയുണ്ട്. പോലീസ് സ്റ്റേഷനുകള്‍ക്കുമുന്പില്‍ കാലങ്ങളോളം തുരുന്പു പിടിച്ചുകിടക്കുന്ന വാഹനങ്ങള്‍, ഹാര്‍ബറുകളില്‍ മത്സ്യം കൊണ്ടുപോകാനായി ഉപയോഗിച്ച്‌ ശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പെട്ടികള്‍, ഒഴുക്കില്ലാത്ത ഓടകള്‍ എന്നിവിടങ്ങളിലും റബര്‍ തോട്ടങ്ങളിലെ പാലെടുക്കാന്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍ എന്നിവയും ഈഡിസ് കൊതുകുകള്‍ക്ക് മുട്ടയിടാന്‍ പറ്റിയ താവളങ്ങളാണ്. അതുകൊണ്ടു പരിസര ശുചീകരണത്തിനുതന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത്.

വലയുടെ സംരക്ഷണം

രോഗം ബാധിച്ചവരെ കൊതുകുവലയ്ക്കുള്ളില്‍ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. രോഗികളില്‍നിന്നു രക്തം കുടിച്ച്‌ കൊതുകുകള്‍ രോഗവാഹകരായി മാറുന്നതു തടയാന്‍ ഇതുമൂലം സാധിക്കും. കൊതുകുവല, കൊതുകു കടക്കാത്ത സ്ക്രീനുകള്‍, മനുഷ്യര്‍ക്കു ഹാനികരമല്ലാത്ത കൊതുകുതിരികള്‍, കൊതുകുകളെ അകറ്റിനിര്‍ത്താന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മോസ്കിറ്റോ റെപ്പെല്ലന്‍റ്സ് തുടങ്ങിയവ വ്യക്തിഗത സംരക്ഷണ ഉപാധികളാണ്. കൊതുകു ലാര്‍വകളെ നശിപ്പിക്കുന്ന മീന്‍ വളര്‍ത്തല്‍ തുടങ്ങിയ ജൈവമാര്‍ഗങ്ങളും ഇന്നു നിലവിലുണ്ട്.

സീറോടൈപ്പുകള്‍

ഡെങ്കി വൈറസുകളില്‍ നാലു സീറോ ടൈപ്പുകളെ (Serotypes) കണ്ടെത്തിയിട്ടുണ്ട്. ഡെങ്കി-1, 2, 3, 4 എന്നിവയാണ് ഈ സീറോ ടൈപ്പുകള്‍. ഒരു സീറോ ടൈപ്പുമൂലം ഉണ്ടാകുന്ന ഡെങ്കിപ്പനി ആ സീറോ ടൈപ്പുമൂലം ഉണ്ടാകാവുന്ന പനിക്ക് ആജീവനാന്ത പ്രതിരോധ ശക്തി നല്കുന്നു. എന്നാല്‍, മറ്റു സീറോ ടൈപ്പുകള്‍ മൂലവും ഡെങ്കിപ്പനിയുണ്ടാകാം.

ഡെങ്കിപ്പനി മൂന്നു തരം
1. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കിപ്പനി)
2. രക്തസ്രാവത്തോടു കൂടിയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍)
3. ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഹെമറേജിക് ഷോക് സിന്‍ഡ്രോം


Related News