Loading ...

Home Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അധികാരം;സുപ്രീംകോടതി

ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്‍റെ അവകാശം ശരിവച്ച്‌ സുപ്രീംകോടതി. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണത്തിന് പുതിയ സമിതി രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. പുതിയ സമിതി രൂപീകരിക്കുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലെ താത്കാലിക ഭരണസമിതിക്ക് ക്ഷേത്രത്തിന്‍റെ ഭരണം തുടരാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.

പുതിയ സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചും സുപ്രീംകോടതി മാര്‍ഗനിര്‍ദേശം നല്‍കി. സമിതി രൂപീകരിക്കുന്പോള്‍ അഹിന്ദുകള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഈ സമതിക്ക് സ്വീകരിക്കാമെന്നും കോടതി ഉത്തരവിട്ടു.

പദ്മനാഭസ്വാമി ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ രാജകുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഗുരുവായൂര്‍ മാതൃകയില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപീകരിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായം രാജകുടുംബം മുന്നോട്ടുവച്ചത്. സമിതിയുടെ അധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനായിരിക്കണമെന്നും രാജാകുടുംബം നിര്‍ദേശിച്ചിരുന്നു.

Related News