Loading ...

Home International

ബ്രിട്ടന് താക്കീതുമായി ചൈന

ബീജിംഗ്: ഹോങ്കോംഗില്‍ കഴിഞ്ഞ ദിവസം നിലവില്‍വന്ന ദേശീയ സുരക്ഷ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന് മുന്നറിയിപ്പുമായി ചൈനീസ് സര്‍ക്കാര്‍. 30 ലക്ഷം ഹോങ്കോംഗുകാര്‍ക്ക് പൗരത്വം അനുവദിക്കാന്‍ തയാറാണെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാഗ്ദാനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. അനാവശ്യമായ ഇടപെടലാണ് ബ്രിട്ടന്‍ നടത്തുന്നതെന്നും വാഗ്ദാനം തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടനിലെ ചൈനീസ് അംബാസഡര്‍ ലി സിയാവോ മിംഗ് പറഞ്ഞു. ബ്രിട്ടന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം ചൈന ഔദ്യോഗികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1997ല്‍ ഹോങ്കോംഗ് കൈമാറുമ്ബോള്‍ ഒപ്പുവച്ച കരാറില്‍നിന്നുള്ള പിന്മാറ്റമാണ് ദേശീയ സുരക്ഷ കരാര്‍ വഴി ചൈന നടത്തിയതെന്നാണ് ബ്രിട്ടന്റെ വിമര്‍ശനം. 50 വര്‍ഷത്തേക്ക് നിലവിലെ സ്വാതന്ത്ര്യം ഹോങ്കോംഗിന് അനുവദിക്കണമെന്നായിരുന്നു കരാര്‍. അതേസമയം, ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വക്താവ് ചൈനയോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ നിയമത്തില്‍ ബ്രിട്ടനു പുറമെ യു.എസ്, കാനഡ, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Related News