Loading ...

Home National

കോവിഡ് ആശുപത്രിയായി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയം

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയം കോവിഡ് കെയര്‍ സെന്‍ററാക്കി ഡല്‍ഹി സര്‍ക്കാര്‍. സ്റ്റേഡിയത്തില്‍ 600 കിടക്കകളുള്ള കോവിഡ് കെയര്‍‌ സെന്‍ററാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്റ്റേഡിയത്തിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

ഈ കേന്ദ്രത്തില്‍ 600 കിടക്കകളാണുള്ളത്. അതില്‍ 200 എണ്ണം ഇതിനകം തന്നെ തയാറായി കഴിഞ്ഞതായി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യവും ഇവിടെ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

80 ഡോക്ടര്‍മാരെയും 150 നഴ്സുമാരെയുമാണ് ഇവിടെ നിയമിക്കുന്നത്. ഗുരുതരാവസ്ഥയിലായ രോഗികളെ ഇവിടേക്ക് എത്തിക്കില്ല. ഇവര്‍ക്ക് ആശുപത്രികളില്‍ തന്നെ ചികിത്സയൊരുക്കും. ചികിത്സയിലുള്ള രോഗികളുടെ നില വഷളായാല്‍ അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഓക്സിജന്‍ സൗകര്യങ്ങളും ആംബുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്.

Related News