Loading ...

Home National

അണുനശീകരണത്തിന് ഇസ്രയേലി സാങ്കേതികവിദ്യ ഉപയോഗിക്കും

കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍പൊതുസ്ഥലങ്ങളെയും ആശുപത്രികളെയും അണുവിമുക്തമാക്കാന്‍ ഇസ്രയേലില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗിക്കും.

ഇസ്രയേലി പ്രതിരോധസേനയുടെ കീഴിലുള്ള സ്ഥാപനം വികസിപ്പിച്ചെടുത്ത അണുനശീകരണ രീതിയാണ് രാജ്യത്തിനു ലഭിക്കുന്നതെന്നാണ് മാധ്യമവാര്‍ത്തകള്‍. പൊതുയിടങ്ങള്‍ അണുവിമുക്തമാക്കി കൊറോണയെ നിര്‍വീര്യമാക്കുന്നതിനു ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച്‌ (ഐഐബിആര്‍) തയാറാക്കിയ പ്രതിരോധമാര്‍ഗം ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞു കഴിഞ്ഞുവെന്നും പറയപ്പെടുന്നു. ഇസ്രയേലി പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രാലയത്തിന്‍റെയും നിയന്ത്രണത്തിലുള്ള ഐഐബിആര്‍ കൊറോണയ്ക്കെതിരേ മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ടെറാ നോവല്‍ എന്ന കന്പനിയാണ് അണുനശീകരണമരുന്ന് ഇന്ത്യക്കു നല്‍കുന്നത്.

പൊതുഗതാഗത സംവിധാനമുള്‍പ്പെടെ ഇതുപയോഗിച്ച്‌ അണുവിമുക്തമാക്കാം. ഷിവ ഇന്നവേഷന്‍ ബയോടെക് എന്ന സ്ഥാപനമാണ് ഇന്ത്യയില്‍ മരുന്ന് എത്തിക്കുന്നത്. പൊതുസ്ഥലത്ത് പ്രയോഗിച്ചാല്‍ പ്രതലം പൂര്‍ണമായും അണുവിമുക്തമാകും. ദീര്‍ഘനാള്‍ ഇതിന്‍റെ ഫലം ലഭിക്കുമെന്നും പരീക്ഷണഘട്ടത്തില്‍ വ്യക്തമായിരുന്നു.

Related News