Loading ...

Home International

മിഷേല്‍ മാര്‍ട്ടിന്‍ ഐറിഷ് പ്രധാനമന്ത്രി

ഡബ്ലിന്‍: ഫിയാന ഫാല്‍ പാര്‍ട്ടി നേതാവ് മിഷേല്‍ മാര്‍ട്ടിന്‍ ഐറിഷ് പ്രധാനമന്ത്രിയാകും. ഫിയാന ഫാല്‍, ഫിനെ ഗേല്‍, ഗ്രീന്‍ പാര്‍ട്ടികളുടെ സഖ്യകക്ഷി സര്‍ക്കാരാണ് രൂപീകരിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു പൊതു തെരഞ്ഞെടുപ്പ്. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. കോവിഡ് ലോക്ക് ഡൗണ്‍ മൂലം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. à´¨àµ‚റു വര്‍ഷത്തിനടുത്ത് പഴക്കമുള്ള ഫിയാന ഫാലും ഫിനെ ഗേലും ഇതാദ്യമായാണ് സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കുന്നത്. മിഷേല്‍ മാര്‍ട്ടിന്‍ ആദ്യ രണ്ടര വര്‍ഷം പ്രധാനമന്ത്രിയാകും. ഇപ്പോഴത്തെ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഫിനെ ഗേല്‍ നേതാവ് ലിയോ വരാഡ്കര്‍ തുടര്‍ന്ന് ഭരണമേല്‍ക്കും.

ഫിയാന ഫാല്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ മുന്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന മാര്‍ട്ടിന്‍ ആണ് ലോകത്ത് ആദ്യമായി തൊഴിലിടങ്ങളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തെ സ്മോക്കിംഗ് പബ്ബുകള്‍ക്കും നിയമം ബാധകമാക്കിയിരുന്നു. തുടക്കത്തില്‍ പലരും എതിര്‍ത്തുവെങ്കിലും 2004 ല്‍ കൊണ്ടുവന്ന നിയമം പിന്നീട് പല യൂറോപ്യന്‍ രാജ്യങ്ങളും പിന്തുടരുകയായിരുന്നു.

Related News