Loading ...

Home International

ഓക്സ്ഫഡ് ബിരുദത്തിന്‍റെ തിളക്കത്തില്‍ മലാല

ലണ്ടന്‍: നൊബേല്‍ സമ്മാന ജേത്രി  മലാല യൂസഫ്സായ് ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. രാഷ്‌ട്രീയം-ധനം-തത്വ ശാസ്ത്ര വിഷയങ്ങളാണ് പഠിച്ചത്. പഠനം പൂര്‍ത്തിയാക്കിയതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ടെന്ന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാല ട്വീറ്റ് ചെയ്തു. à´•àµ‡â€‹â€‹â€‹â€‹à´•àµà´•àµ മുറിച്ച്‌ ആഘോഷം നടത്തുന്നതിന്‍റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഭാവിയെക്കുറിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും ഇരുപത്തിരണ്ടുകാരി പറഞ്ഞു.

പാക്കിസ്ഥാനിലെ സ്വാത്ത് താഴ്‌വരയില്‍ ജനിച്ചുവളര്‍ന്ന മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തി താലിബാന്‍റെ ശത്രുവായി. പതിനഞ്ചാം വയസില്‍ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മലാല, വ്യോമമാര്‍ഗം ബ്രിട്ടനിലെത്തിച്ചു നല്കിയ ചികിത്സയിലാണു സുഖംപ്രാപിച്ചത്. തുടര്‍ന്നു ബ്രിട്ടനിലാണു താമസം.

ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, പാക്കിസ്ഥാനിലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കള്‍ ഓക്സ്ഫഡില്‍ പഠിച്ചിട്ടുണ്ട്.

Related News