Loading ...

Home National

ഡല്‍ഹിയില്‍ എല്ലാവര്‍ക്കും കോവിഡ് പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്താമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും ഇതു സംബന്ധിച്ച ഉറപ്പു നല്‍കിയത്. ആശയ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി എല്ലാവരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു നില്‍ക്കണമെന്ന് അമിത് à´·à´¾ സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. à´ˆ അവസരത്തില്‍ രാഷ്‌ട്രീയ ഭിന്നതകള്‍ മറന്ന് ഒരുമിച്ചു നിന്നാലേ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കൂ എന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. à´¡â€‹à´²àµâ€â€‹à´¹à´¿â€‹à´¯à´¿â€‹à´²àµâ€ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ ഭേദമില്ലാതെ മറ്റു പാര്‍ട്ടികളും ഇതിനോട് യോജിച്ചു. വ്യക്തമായ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്കു വന്നാല്‍ മതിയെന്നാണ് മുന്പ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞിരുന്നത്.

മഹാരാഷ്‌ട്രയ്ക്കും തമിഴ്നാടിനും പിന്നിലായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് ഡല്‍ഹി. ഡല്‍ഹിയില്‍ അടുത്ത ദിവസങ്ങളില്‍ പ്രതിദിനം 18,000 കോവിഡ് ടെസ്റ്റ് എന്ന നിലയിലേക്കെത്തുമെന്ന് അമിത്ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ 41,182 കോവിഡ് ബാധിതരാണുള്ളത്. മരണസംഖ്യ കണക്കുകളില്‍ 1,327 കടന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രിയുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ അമിത്ഷാ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ച്‌ ഡല്‍ഹിയിലെയും ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ ഡല്‍ഹിയോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളിലെയും കോവിഡ് സാഹചര്യം വിലയിരുത്തിയത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കു പുറമേ ബിജെപി, ബിഎസ്പി, കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹി നിവാസികള്‍ക്കിടെ കോവിഡ് പരിശോധന ഫലവത്താക്കുന്നതിനും എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയും സന്നദ്ധ സേവനവും അമിത്ഷാ അഭ്യര്‍ഥിച്ചു.

Related News