Loading ...

Home Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്ന് 82 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. എന്നാല്‍ ഇന്നാണ് രമേശന്‍റെ സ്രവ പരിശോധനാഫലം ലഭിച്ചത്.
‌
ഇദ്ദേഹം ദീര്‍ഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്‌രോഗത്തിനും ചികിത്സ തേടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് 13 പേര്‍ക്കും, പത്തനംതിട്ടയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ഏഴ് പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആറ് പേര്‍ക്ക് വീതവും, ആലപ്പുഴയില്‍ അഞ്ച് പേര്‍ക്കും, കൊല്ലംത്ത് നാല് പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും, ഇടുക്കിയില്‍ രണ്ട് പേര്‍ക്കും, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. à´ªàµ‹â€‹à´¸à´¿â€‹à´±àµà´±àµ€â€‹à´µà´¾â€‹à´¯â€‹à´µâ€‹à´°à´¿â€‹à´²àµâ€ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ-19, കുവൈറ്റ്-12, സൗദി അറേബ്യ-ഒന്‍പത്, ഖത്തര്‍-അഞ്ച്, ഒമാന്‍-രണ്ട്, നൈജീരിയ-രണ്ട്) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-നാല്, ഡല്‍ഹി-മൂന്ന്, രാജസ്ഥാന്‍-ഒന്ന്, പശ്ചിമ ബംഗാള്‍-ഒന്ന്, തെലുങ്കാന-ഒന്ന്) വന്നതാണ്.

ഒന്‍പത് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള രണ്ട് പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കണ്ണൂരില്‍ നിന്നുള്ള 21 പേരുടെയും, പാലക്കാട് നിന്നുള്ള 12 പേരുടെയും കൊല്ലത്തുനിന്നുള്ള 11 പേരുടെയും, മലപ്പുറത്തുനിന്നുള്ള 10 പേരുടെയും, തൃശൂരില്‍ നിന്നുള്ള ആറ് പേരുടെയും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള നാല് പേരുടെ വീതവും, തിരുവനന്തപുരത്തു നിന്നുള്ള മൂന്ന് പേരുടെയും, എറണാകുളത്തു നിന്നുള്ള രണ്ട് പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1348 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. 1,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 1,20,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,18,704 പേര്‍ വീട്/സ്ഥാപന ക്വാറന്‍റൈനിലും 2023 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 219 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4491 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,14,753 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1996 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 31,424 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 29,991 സാമ്ബിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്ബിള്‍, ഓഗ്മെന്‍റഡ് സാമ്ബിള്‍, സെന്‍റിനല്‍ സാമ്ബില്‍, പൂള്‍ഡ് സെന്‍റിനില്‍, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,51,686 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Related News