Loading ...

Home International

അമേരിക്കയ്ക്ക് ഭീഷണിയുമായി ഉത്തരകൊറിയ

സോള്‍: ദക്ഷിണ കൊറിയയുമായുള്ള പ്രശ്നത്തില്‍ ഇടപെട്ടാല്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നന്നായി നടക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അമേരിക്ക മിണ്ടാതിരിക്കണമെന്നും ഉത്തര കൊറിയയുടെ ഭീഷണി.ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയം അവസാനിപ്പിക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം.''മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയാണ് അമേരിക്കയ്ക്ക് നല്ലത്. സ്വന്തം രാജ്യത്തെ സ്ഥിതി ഏറ്റവും മോശമായിരിക്കുന്ന സമയത്താണ് അമേരിക്ക മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപടാന്‍ ശ്രമിക്കുന്നത്. à´‡à´¤àµ ഇനിയും തുടര്‍ന്നാല്‍ തിരിച്ചടി ഉണ്ടാകും.'' - ഉത്തര കൊറിയ വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കന്‍ കാര്യ ഡയറക്ടര്‍ ജനറല്‍ ക്വോന്‍ ജോങ് ഗുന്‍ പറഞ്ഞു. ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.അമേരിക്ക സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കില്ലെന്നും ക്വോന്‍ ജോങ് ഗുന്‍ പറഞ്ഞു. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏത് തരത്തിലാണ് ഉത്തര കൊറിയ തടസ്സപ്പെടുത്തുകയെന്ന് വ്യക്തമല്ല.2018ലും 2019ലും പലതവണ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി à´•à´¿à´‚ ജോങ് ഉന്നും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ചെറിയ മാറ്റമുണ്ടായിരുന്നു. ഉത്തര കൊറിയ ആണവ പദ്ധതികള്‍ അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ ഉപരോധം നീക്കാനുള്ള അമേരിക്ക നിരസിച്ചതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തര കൊറിയ തീരുമാനിക്കുകയായിരുന്നു.ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള ഹോട്ട്!*!ലൈന്‍ ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചത്. ഉത്തര കൊറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട് ദക്ഷിണ കൊറിയയില്‍ അഭയം തേടിയവര്‍ നടത്തുന്ന പ്രചാരണങ്ങളാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്. ഉത്തര കൊറിയക്കെതിരെ പ്രചാരണം നടത്തുന്ന നിരവധി ആക്ടിവിസ്റ്റുകളാണ് ലഘുലേഖകള്‍ ബലൂണുകളിലാക്കി ദക്ഷിണ കൊറിയയില്‍ നിന്ന് അതിര്‍ത്തി കടത്തി വിടുന്നത്.

Related News