Loading ...

Home USA

ജോര്‍ജ് ഫ്ളോയിഡിന് അന്ത്യാഞ്ജലി

ഹൂസ്റ്റണ്‍: മിനിയാപ്പൊളിസില്‍ വെള്ളക്കാരനായ പോലീസ് ഓഫീസര്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡിന് സ്വദേശമായ ഹൂസ്റ്റണില്‍ അന്ത്യവിശ്രമം. ഹൂസ്റ്റണിലെ ഫൗണ്ടന്‍ ഓഫ് പ്രെയിസ് ചര്‍ച്ചില്‍ തിങ്കളാഴ്ച ആറു മണിക്കൂറോളം ഫ്ളോയിഡിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. ആറായിരത്തോളം പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. à´…നുസ്മരണ ച്ചടങ്ങിനുശേഷം പോലീസ് അകന്പടിയോടെ മൃതദേഹം സെമിത്തേരിയിലേക്കു കൊണ്ടുപോയി. മുന്‍ യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഫ്ളോയിഡിന്‍റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഫ്ലോയിഡിന്‍റെ മരണത്തെത്തുടര്‍ന്നു യുഎസിലെ വിവിധ നഗരങ്ങളിലും ലോകതലസ്ഥാനങ്ങളിലും വംശീയതയ്ക്കെതിരേ നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ഫ്ളോയിഡ് വധത്തെത്തുടര്‍ന്നു നാലു പോലീസ് ഓഫീസര്‍മാര്‍ക്കെതിരേ കേസെടുത്തു. ഫ്ളോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയ ഡെറക് എന്ന ഓഫീസറെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി.
പത്തുലക്ഷം ഡോളറിന്‍റെ സോപാധിക ജാമ്യം അനുവദിക്കാമെന്നു കോടതി വ്യക്തമാക്കി. ഫ്ളോയിഡിന്‍റെ കുടുംബവുമായി ബന്ധപ്പെടരുത്, തോക്ക് കൈവശം വയ്ക്കരുത്, സെക്യൂരിറ്റി ജോലി പാടില്ല തുടങ്ങിയവയാണു വ്യവസ്ഥകള്‍. നിരുപാധിക ജാമ്യം വേണമെങ്കില്‍ പത്തേകാല്‍ ലക്ഷം ഡോളര്‍ കെട്ടിവയ്ക്കണം.

Related News